സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തില്‍ 2,477.41 കോടി രൂപയുടെ നഷ്ടം നേരിട്ടു

May 17, 2019 |
|
Banking

                  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദത്തില്‍ 2,477.41 കോടി രൂപയുടെ നഷ്ടം നേരിട്ടു

പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 2,477.41 കോടി രൂപയുടെ നഷ്ടം നേരിട്ടു. 2018- 19 ന്റെ അവസാന പാദത്തില്‍ നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ ഉണ്ടായ വര്‍ധനയാണ് നഷ്ടം നേരിടാന്‍ പ്രധാന കാരണം. 2018 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 718.23 കോടി രൂപയാണ്.

മൊത്തം വരുമാനം 6,301.50 കോടി രൂപയില്‍ നിന്ന് 3 മാസത്തില്‍ 6,620.51 കോടി രൂപയായി ഉയര്‍ന്നു. റഗുലേറ്ററി ഫയല്‍ ചെയ്താണ് സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ നഷ്ടം 5,641.48 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 5,104.91 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം വരുമാനം 26,657.86 കോടി രൂപയില്‍ നിന്ന് 25,051.51 കോടിയായി കുറഞ്ഞു.

2019 മാര്‍ച്ചില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 19.29 ശതമാനമായി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 21.48 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 7.73 ശതമാനത്തില്‍ നിന്ന് 11.10 ശതമാനമായി നില്‍ക്കുകയാണ്. മാര്‍ച്ചില്‍ അവസാന പാദത്തില്‍ 4,523.57 കോടി രൂപയുടെ വായ്പ അനുവദിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,832.47 കോടിയായിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved