വാഹന വിപണി രംഗത്ത് വന്‍ പ്രതിസന്ധി; പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിന് പിന്നാലെ വാഹന നിര്‍മ്മാണ പ്ലാന്റുകളും അടച്ചുപൂട്ടിയേക്കും

July 26, 2019 |
|
Lifestyle

                  വാഹന വിപണി രംഗത്ത് വന്‍ പ്രതിസന്ധി; പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിന് പിന്നാലെ വാഹന നിര്‍മ്മാണ പ്ലാന്റുകളും അടച്ചുപൂട്ടിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണി കടുത്ത വെല്ലുവിളിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വിപണി രംഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇത് മൂലം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹന വില്‍പ്പനയില്‍ ഇപ്പോള്‍ 20 ശതമാനം ഇടിവ് വരെ നേരിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തിമാക്കുന്നത്. 18 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നാണ് വാഹനിര്‍മ്മാണ കമ്പനികളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായ് വാഹന വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ നിര്‍മ്മാണ കമ്പനികളെല്ലാം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. 

വാഹനവില്‍പ്പനയിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ വിവധ വാഹന നിര്‍മ്മാണ കമ്പനികളുടെ പ്ലാന്റുകളെല്ലാം അടച്ചുപൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധനച്ചിലവ് അധികരിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് അമിതമായ താത്പര്യം ഉണ്ടായതും വാഹന വിപണി രംഗത്തെ ഗുരുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വാഹന വിപണിയിലെ വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച 14.5 ശതമാനം വളര്‍ച്ചയില്‍ നടപ്പുവര്‍ഷം കുറയുമെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ഇത് മൂലം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

അതേസമയം വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം. 

 

Related Articles

© 2024 Financial Views. All Rights Reserved