പ്രാഥമിക ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; നിക്ഷേപകര്‍ ആഹ്ലാദത്തില്‍

December 06, 2019 |
|
News

                  പ്രാഥമിക ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; നിക്ഷേപകര്‍ ആഹ്ലാദത്തില്‍

ഓഹരി വിപണിയില്‍ ഇപ്പോള്‍ ചാഞ്ചാട്ടം ശക്തമാണ്. എന്നാല്‍ ഓഹരി വിപണിയില്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ തുടരുമ്പോഴും വിപണിയില്‍ ചില  നേട്ടങ്ങള്‍ പ്രകടവുമാണ്. പ്രാഥമിക ഓഹരിയുടെ കാര്യം തന്നെയാണ് പറയുന്നത്.  പ്രാഥമിക  ഓഹരി വില്‍പ്പനയില്‍ നിന്ന് നിക്ഷേപകര്‍ വലിയ നേട്ടം കൊയ്താണ് ഇപ്പോള്‍ മുന്നേറുന്നത്.  2019 ല്‍ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ ലിസ്റ്റ് ചെയ്ത 14 കമ്പനികളില്‍ ഒമ്പതെണ്ണം മികച്ച നേട്ടമാണ് നിക്ഷേപകന് നല്‍കിയത്. 

ഐപിഒ വിപണിയില്‍ നടപ്പുവര്‍ഷം നേട്ടമുണ്ടാക്കിയത് വലിയ പ്രതീക്ഷയാണ് നല്‍കുന്നജത്. യുഎസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും, ആഗോള തലത്തില്‍ രൂപപ്പെട്ട മാന്ദ്യങ്ങള്‍ക്കിടയിലും ഓഹരി വിപണിയില്‍ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. സിഎസ്ബി ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയും റെക്കോര്‍ഡ് നേട്ടമാണ് ഐപിഒ വഴി നിക്ഷേപകന് നേടിക്കൊടുക്കാന്‍ സാധിച്ചത്. ഉദാഹരണമായി ലിസ്റ്റ് ചെയ്ത ഉടനെ സിഎസ്ബി വന്‍ നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. ആദ്യദിനം വ്യാപാരം ആരംഭിച്ചതോടെ സിഎസ്ബി ബാങ്കിന്റെ ഓഹരി വിലയില്‍  50 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓഹരി വില 100 രൂപ വര്‍ധിച്ച്  295 എന്ന നിലവാരത്തിലേക്കെത്തി. റെക്കോര്‍ഡ് നേട്ടമാണ് സിഎസ്ബി ബാങ്കിന് കൈവരിക്കാന്‍ സാധിച്ചത്. ഓഹരി വിപണി നഷ്ടം നേരിട്ടിട്ടും സിഎസ്ബി ബാങ്കിന്റെ ഓഹരി വില വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. ഐപിഒ സംഘടിപ്പിച്ചത് സിഎസ്ബി ബാങ്കിന് നേട്ടം കൊയ്യാന്‍ സാധിച്ചുവെന്നാണ് വിപണി വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. 

എന്നാല്‍ കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ ഐപിഒയ്ക്ക് 87 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയ്ക്ക് എല്ലാ വിഭാഗം നിക്ഷേപകരില്‍ നിന്നും നല്ല പ്രതികരണമാണ് തുടക്കത്തില്‍ തന്നെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.  സ്ഥാപന നിക്ഷേപക ഭാഗത്തില്‍ 62 മടങ്ങ് വരിക്കാരായി; എച്ച്എന്‍ഐ വിഭാഗത്തില്‍ 164 മടങ്ങ് ഡിമാന്‍ഡും റീട്ടെയില്‍ വിഭാഗത്തിന് 43 മടങ്ങ് ആവശ്യകത വര്‍ധിച്ചതായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  410 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്ക് ഐപിഒ സംഘടിപ്പിച്ചത്. ഐപിഒയിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, സേവനങ്ങള്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐപിഒ സംഘടിപ്പിച്ചത്.

ഐപിഒ വഴി നടപ്പുവര്‍ഷത്തില്‍ വന്‍  നേട്ടം കൊയ്യാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചുവെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  നടപ്പുവര്‍ഷം ലിസ്റ്റ് ചെയ്ത വിവിധ കമ്പനികള്‍  ഏഴ് ശതമാനം മുതല്‍ 110 ശതമാനം വരെ നേട്ടം കൊയ്തിട്ടുണ്ട്.  

അതേസമയം നവംബര്‍ 28 ന് 30 ഓഹരികളില്‍ 13.11 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സ് 41,163 ലേക്കെത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ മാള്‍ട്ട്, ഇന്റര്‍മെഷ് എന്നീ കമ്പനിളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ഐപിഒ വിലയേക്കാള്‍  95 ശതമാനം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  പിന്നാലെ ലിസ്റ്റ് ചെയ്ത നിയോജെന്‍ കെമിക്കല്‍സ് 76 ശതമാനവും നിക്ഷേപകന് നല്‍കി.  നിലവില്‍ ഐപിഒ അനുമതിക്കായ് രാജ്യത്തെ വിവിധ കമ്പനികള്‍ കട്ട വെയ്റ്റിങിലുമാണ്. 

Related Articles

© 2024 Financial Views. All Rights Reserved