സംസ്ഥാന വികസന വായ്പകളിലൂടെ 500 കോടി രൂപ ലക്ഷ്യമിട്ട് കേരളം

July 22, 2020 |
|
News

                  സംസ്ഥാന വികസന വായ്പകളിലൂടെ 500 കോടി രൂപ ലക്ഷ്യമിട്ട് കേരളം

മുംബൈ: രണ്ട് ബോണ്ടുകളിലൂടെ 1000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട കേരളം ചൊവ്വാഴ്ച അത് 4 വര്‍ഷത്തെ സംസ്ഥാന വികസന വായ്പകളിലൂടെ (എസ്ഡിഎല്‍) 500 കോടി രൂപയായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. എസ്ഡിഎല്‍ 5.3 ശതമാനം വിലയില്‍ നിജപ്പെടുത്തി. 4 വര്‍ഷത്തെയും 7 വര്‍ഷത്തെയും ബോണ്ടുകളിലൂടെ 1000 കോടി രൂപ സമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യം വച്ചത്.

അതേസമയം, ഏഴ് വര്‍ഷത്തെ ബോണ്ടുകളില്‍ നിന്ന് 500 കോടി രൂപ സമാഹരിക്കുന്നതിനുള്ള ലേലം സംസ്ഥാനം നിരസിച്ചു. നിക്ഷേപകരുടെ അസ്വീകാര്യമായ കൂപ്പണ്‍ നിരക്ക് കാരണമാണ് അത് നിരസിച്ചത്. മറുവശത്ത്, കര്‍ണാടക 7 വര്‍ഷത്തെ എസ്ഡിഎല്ലുകള്‍ 6.12 ശതമാനത്തില്‍ ലേലം സ്വീകരിച്ച് 1000 കോടി രൂപ സമാഹരിക്കുന്നതിനായി തയാറായി.

പ്രധാനമായും, ഏപ്രില്‍ 7 ന് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ലേലം മുതല്‍ പലിശനിരക്ക് ഗണ്യമായി കുറഞ്ഞു. 10 വര്‍ഷത്തെ ബെഞ്ച്മാര്‍ക്ക് എസ്ഡിഎല്ലുകളുടെ കൂപ്പണ്‍ 7.75-8 ശതമാനം മുതല്‍ 150 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞു. ചൊവ്വാഴ്ച (ജൂലൈ 21) നടന്ന ലേലത്തില്‍ തമിഴ്നാട് 1250 കോടി രൂപ വായ്പയെടുത്തു.

ഈ കാലയളവില്‍, റിപ്പോ വെറും 40 ബേസിസ് പോയിന്റ് കുറവുണ്ടായി. ബാങ്കുകള്‍ ഫണ്ടുകളാല്‍ സമ്പന്നമാണ്. വിപണിയില്‍ റിപ്പോ കൂടുതല്‍ വെട്ടിക്കുറയ്ക്കുമെന്ന ഒരു പൊതു വികാരമുണ്ട്, അതിനാല്‍ നിക്ഷേപകര്‍, പ്രധാനമായും ബാങ്കുകള്‍, നിലവിലെ ഫണ്ടുകള്‍ ഉറപ്പുവരുത്തുന്നതിനായി സ്റ്റേറ്റ്, സെന്‍ട്രല്‍ സെക്യൂരിറ്റികള്‍ പോലുള്ള സുരക്ഷിത ഇടങ്ങളില്‍ തങ്ങളുടെ ഫണ്ടുകള്‍ സൂക്ഷിക്കാന്‍ തിരക്കുകൂട്ടുന്നു.

Related Articles

© 2024 Financial Views. All Rights Reserved