ഓഹരി വിപണിയില്‍ ഭീമമായ നഷ്ടം; സെന്‍സെക്‌സ് 642 പോയിന്റ് ഇടിഞ്ഞു

September 17, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഭീമമായ നഷ്ടം; സെന്‍സെക്‌സ് 642 പോയിന്റ് ഇടിഞ്ഞു

സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണം മൂലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധിയും, ഇറാന്‍-അമേരിക്ക വാക്‌പോരും കാരണം ഓഹരി വിപണി ഇന്ന് നിലംപൊത്തി. രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. 

മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 642.22 പോയിന്റ് താഴ്ന്ന് 36,481.09 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 185.90  പോയിന്റ് താഴ്ന്ന്  10,817.60 ലെത്തയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 858 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1641 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഗെയ്ല്‍ (1.70%), ടൈറ്റാന്‍ കമ്പനി (0.84%), എച്ച്‌യുഎല്‍ (0.82%), ഏഷ്യന്‍ പെയ്ന്റ്‌സ് (0.63%), ഡോ.റെഡ്ഡിസ് ലാബ്‌സ് (0.47%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി മൂലം വിവിധ കമ്പനികളുടെ ഓഹരികളുടെ ഇന്ന് ഭീമമായ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹീറോ മോട്ടോകോര്‍പ് (-6.20%), ടാറ്റാ മോട്ടോര്‍സ് (-5.13%), ആക്‌സിസ് ബാങ്ക് (-4.54%), ടാറ്റാ സ്റ്റീല്‍ (-4.47%), മാരുതി സുസൂക്കി (-4.40%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന്  നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

അതേസമയം വിപണി രംഗത്ത് രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു. എച്ച്ഡിഎഫ്‌സി (1,177.18), ആക്‌സിസ് ബാങ്ക് (1,107.78)സ, മാരുതി സുസൂക്കി (1,046.18), യെസ് ബാങ്ക് (982.53), റിലയന്‍സ് (856.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നിട്ടുള്ളത്. 

Related Articles

© 2024 Financial Views. All Rights Reserved