പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍; മോദി മികച്ച സാമ്പത്തിക വിദഗ്ധന്‍; സ്മൃതി ഇറാനിയുടെ വാക്കുകള്‍ കടമെടുത്ത് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നത് ഇങ്ങനെ

January 14, 2020 |
|
News

                  പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍;  മോദി മികച്ച സാമ്പത്തിക വിദഗ്ധന്‍; സ്മൃതി ഇറാനിയുടെ വാക്കുകള്‍ കടമെടുത്ത് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം:  രാജ്യം ഇപ്പോള്‍  നേരിടുന്ന മാന്ദ്യത്തില്‍ സോഷ്യല്‍ മീഡിയ ഒന്നാകെ ട്രോളുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. നോട്ട് നിരോധനം, ജിഎസ്ടി, കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി വെട്ടിക്കുറച്ചത്, ഇതിന്റെ പേരിലെല്ലാം പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.  ഇപ്പോള്‍ തിരുവനന്തപുരം എംപി ശശി തരൂറും ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരിക്കുകയാണ്.  രാജ്യത്തെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവും, പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തിയതിന് പിന്നാലെ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളിയത്.  രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം നരേന്ദ്ര മോദി മികച്ച സാമ്പത്തിക വിദഗ്ധന്‍ ആണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തോടൊപ്പമാണ് ശശി തരൂരിന്റെ ട്വീറ്റ്. 

രാജ്യത്തെ പണണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ട പൂര്‍ണ വിവരം ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ( retail inflation) ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.35-ല്‍ എത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.

നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ നിരക്ക് യഥാക്രമം 5.54 ശതമാനവും 4.62 ശതമാനവുമാണ്. വിലക്കയറ്റം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയ്ക്ക് ആക്കംകൂട്ടുകയാണ് പുതിയ കണക്കുകള്‍.2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved