രാജ്യത്ത് മാന്ദ്യം ശക്തം; നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിന് താഴെയെന്ന് സിഎല്‍എസ്എ

November 14, 2019 |
|
News

                  രാജ്യത്ത് മാന്ദ്യം ശക്തം; നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിന് താഴെയെന്ന് സിഎല്‍എസ്എ

ന്യൂഡല്‍ഹി: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍  ്കടന്നുപോകുന്നത്. സമ്പദ് വ്യവയില്‍ മാ്ന്ദ്യം പടര്‍ന്നുപിടിക്കുകയാണെന്നാണ് അന്താരാഷ്ട്ര നിക്ഷേപക സ്ഥാപനങ്ങള്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്  അഞ്ച് ശതമാനത്തിന് താഴേയായിരിക്കുമെന്നാണ് ആഗോള നിക്ഷേപ സ്ഥാപനമായ സിഎല്‍എസ് വ്യക്തമാക്കിയിട്ടുള്ളത്.   ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 50 ബേസിസ് പോയിന്റ് ഇടിവ് രേഖപ്പെടുത്തി 4.5 ശതമാനത്തിലേക്ക് എത്തുമെന്നാണ് സിഎസല്‍എസ് പ്രവചിച്ചിട്ടുള്ളത്.  

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ തകര്‍ച്ചയാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ വായ്പാ ശേഷിയും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും, മാന്ദ്യം നിക്ഷേപ സ്ഥാപനങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണ് രാജ്യം വളര്‍ച്ചാ ശൈലിക്ക് ഏറെ പിന്നിലാണെന്ന സിഎസ്എല്‍എ സാമ്പത്തക വിദഗ്ധനായ എറിക് ഫിഷ്വിക് വ്യക്തമാക്കുന്നത്. അതേസമയം മോദി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് നികുതി കുറക്കല്‍ വ്യവസായിക മേഖലയ്ക്ക് ഉണര്‍വാണെങ്കിലും നിക്ഷേപ മേഖലയില്‍ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നികുതി 22 ശതമാനമാക്കി വെ്ട്ടിക്കുറച്ചിട്ടും നിക്ഷേപകരുടെ പിന്‍മാ്റ്റം ശക്തമാണ്. സര്‍ക്കാര്‍ പ്രതീക്ഷിച്ചപോലെ ഇന്ത്യന്‍ വിപണിയിലേക്ക് നിക്ഷേപകര്‍ എത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. കോര്‍പ്പറേറ്റ് നികുതി നിരക്ക്  കുറച്ചാലും സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ സമയമെടുത്തേക്കും.  ഇന്ത്യയുടെ വ്യവസായിക ഉത്പ്പാദന മേഖലയിടക്കം ഇപ്പോഴും പ്രതിന്ധികള്‍ തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്.  

വ്യവസായിക ഉത്പാദന വളര്‍ച്ച (ഐ.ഐ.പി) സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയായ 4.3 ശതമാനത്തിലേക്ക് ഒതുങ്ങി. 2011 ഒക്ടോബറിന് ശേഷ രേഖ്‌പ്പെടുത്തിയ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ഓഗസ്റ്റില്‍ വളര്‍ച്ച, ഏഴു വര്‍ഷത്തെ താഴ്ചയായ നെഗറ്റീവ് 1.1 ശതമാനമായിരുന്നു ഉണ്ടായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍   4.6 ശതമാനമായിരുന്നു ഐ.ഐ.പി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്.  

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ നവംബര്‍ 29 ന് പുറത്തുവിടാനിരിക്കെയാണ് വ്യവസായിക ഉത്പ്പാദന വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയത്.  ജൂണ്‍ പാദത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തിയിരുന്നു. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  കാര്‍ഷിക നിര്‍മ്മാണ മേഖലയിലെയും, ഉപഭോഗ നിക്ഷേപ മേഖലയിലും മോശം പ്രകടനമാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താെഴ്ന്ന നിരക്കിലേക്കെത്താന്‍ ഇടയാക്കിയത്.  

രാജ്യം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് നടപ്പുവര്‍ഷത്തലെ ഒന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞതിന്റെ കണക്കുകള്‍. നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. വളര്‍ച്ചാ നിരക്ക്  6.1 ശതമാനമായി ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved