മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. ക്രൂഡ് ഓയില്‍ വിലയും ഇടിഞ്ഞു, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും നിശ്ചലമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഇടിയുകയും, ആഗോള ഓഹരി വിപണി കേന്ദ്രങ്ങളും തകര്‍ച്ചയിലേക്ക് വീഴുകയും ചെയ്തു. ഇംഗ്ലണ്ട് ഒഴികെയുള്ള യൂറോപ്പില്‍ നിന്ന് യുഎസിലേക്കുളള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതല്‍ 30 ദിവസത്തേക്ക് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് നിരോധിക്കുകയും ചെയ്‌തോതടെയാണ് വിപണിയില്‍ വലിയ അപകടം ഉണ്ടാക്കിയത്.
അതേസമയം വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യൂടിഐ) ക്രൂഡ് നിരക്കില്‍ 6.2 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട് ഇന്ന് മാത്രം. ബാരലിന് 31 ഡോളറാണ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡിന്റെ നിരക്കില്‍ 5.8 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില ബാരലിന് 34 ഡോളറിലേക്ക് ചുരുങ്ങുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിപണിയില്‍ വിലപേശല്‍ ശക്തമായിട്ടുണ്ട്. ആഗോളതലത്തിലെ കയറ്റുമതി-ഇറക്കുമതി വ്യാരപാരവും, നിക്ഷേപ മേഖലയുമെല്ലാം നിശ്ചലമായി. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടെ ബിസിനസ് പ്രവര്‍ത്തനങ്ങളും, ഇടപാട് കേന്ദ്രങ്ങളുമെല്ലാം ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. രോഗം പടരുമെന്ന ഭീതിയാണ് സാമ്പത്തിക രംഗത്തെ ഇപ്പോള്‍ തകര്‍ക്കുന്നത്. ലോകം ഇന്നേവരെ കാണാത്ത മാന്ദ്യമാകും ഇനിയുണ്ടാകാന്‍ പോവുക. അമേരിക്ക പോലും ഇപ്പോള്‍ മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കൊറോണ മനുഷ്യന്റെ ജീവനെയും സാമ്പത്തിക രംഗത്തെ നിലനില്‍പ്പിനെയുമെല്ലാം പിഴുതെറിയുകയാണ്. അതേസമയം വൈറസ് മൂലം യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും, ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ കൂടുതല്‍ മുന്‍കരുതല്‍ നല്‍കുകയും ചെയ്തതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലമായി. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് വഴുതി വീണു. ആഗോളതലത്തിലെ വിവിധ ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം നിലംപൊത്തി. ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2,919.26 പോയിന്റ് താഴ്ന്ന് അതായത് 8.18 പോയിന്റ് ഇടിവ് രേഖപ്പെടുത്തി 32,778.14 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 868 പോയിന്റ് താഴ്ന്ന് 8.30 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി 9,590.15 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 217 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലേക്കെത്തിയത്. 2203 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. എന്നാല്‍ 2008 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ അടിയാണ് ഓഹരി വിപണിയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ബിപിസിഎല്‍ (14.86%), യുപിഎല്‍ (14.19%), എസ്ബിഐ (13.26%), വേദാന്ത (13.21%), യെസ് ബാങ്ക് (13.02%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.
അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക് (3,012.84), റിലയന്‍സ് (2,719.84), ഐസിഐസിഐ ബാങ്ക് (2,160.44), എസ്ബിഐ (2,120.99), ബജാജ് ഫിനാന്‍സ് (1,968.96) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യം കൂപ്പുകുത്തി
കൊറോണ വൈറസ് ആഗോള തലത്തില്‍ കൂടുതല്‍ ഭീതി പടര്‍ത്തിയതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ 74.34 എന്ന കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. 2018 ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്ത ഡോളറിനെതിരെ 74.48 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ത്യന്‍ റുപി ഇന്ന് രേഖപ്പെടുത്തിയത്.
രാവിലെ ഡോളറിനെതിരെ 74.28 എന്ന താഴ്ന്ന നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 74. 08 നും 74.34 നും മധ്യേ ഏറെ നേരം ഇന്ത്യന്‍ രൂപ തുടര്‍ന്നു. കഴിഞ്ഞ വ്യാപാര ദിനത്തിലെ രൂപയുടെ ക്ലേസിംഗ് മൂല്യം 73.64 രൂപയായിരുന്നു. ഫോറിന്‍ കറന്‍സി എക്‌സ്‌ചെയ്ഞ്ചില്‍ ഇപ്പോഴും ഡോളറിന്റെ ആവശ്യകത വര്‍ധിക്കുകയാണ്.
ബിസിനസ് യാത്രാ മേഖല താറുമാറായി/നഷ്ടം 820 ബില്യണ്‍ ഡോളറെന്ന് കണക്കുകള്‍
കൊറോണ വൈറസ് ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചതോടെ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഭീമമായ നഷ്ടം വരുത്താന്‍ കാരണം ചൈനയാണെന്നാണ് ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്‍ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്. ഹോങ്കോങ്, ചൈന, തായ് വാന്‍, ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വന്‍തോതില്‍ നിശ്ചലമായി. എന്നാല്‍ ഫിബ്രുവരി മാസത്തില്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യണ്‍ ഡോളറായിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ചൈനയില്‍ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവന്‍ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വന്‍കിട കമ്പനികളുടെ സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയില്‍ മാത്രം വരുന്ന നഷ്ടം 404.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പിന് മാത്രം കോര്‍പ്പറേറ്റ് യാത്രാ മേഖലയില്‍ നിന്ന് വരുന്ന നഷ്ടം 190.05 ബില്യണ്‍ ഡോളറായിരിക്കുകയും ചെയ്യും.