ഐആര്‍സിടിസി ഓഹരി വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം; സര്‍ക്കാരിന്റെ 20 ശതമാനം ഓഹരി വില്‍ക്കുന്നു
മുംബൈ: ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) നടത്തിയ ഓഹരി വില്‍പ്പനയ്ക്ക് ആവേശകരമായി പ്രതികരണം. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയിലാണ് ഓഹരി വില്‍പ്പന നടത്തുന്നത്. സ്ഥാപനത്തിലെ സര്‍ക്കാരിന്റെ 20 ശതമാനം ഓഹരി വില്‍ക്കാനാണ് ശ്രമം.
ഇന്നാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരി വാങ്ങാന്‍ അവസരം. ഇന്നലെ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വാങ്ങാനുളള അവസരം ലഭിച്ചു. 1,367 രൂപയാണ് ഓഹരികളുടെ തറവിലയായി നിശ്ചയിച്ചിരുന്നത്. ഇരട്ടിയോളം നിക്ഷേപകര്‍ ഇതിനെക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഓഹരി വാങ്ങാന്‍ അപേക്ഷ നില്‍കിയിരിക്കുന്നത്.
3.2 കോടി ഓഹരികളാണ് സ്ഥാപനം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഓഹരി വില്‍പ്പനയിലൂടെ 4,400 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍