ഒരു രക്ഷയുമില്ല; അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകള്‍ കടംകൊണ്ട് മുങ്ങി; ആസ്തി വിറ്റഴിച്ച് 217 ബില്യണ്‍ രൂപ സമാഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

July 12, 2019 |
|
News

                  ഒരു രക്ഷയുമില്ല; അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പുകള്‍ കടംകൊണ്ട് മുങ്ങി; ആസ്തി വിറ്റഴിച്ച് 217 ബില്യണ്‍ രൂപ സമാഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

സാമ്പത്തിക പ്രതിസന്ധിമൂലം പൊറുതി മുട്ടുകയാണ് അനില്‍ അംബാനിയുടെ ബിസിനസ് ഗ്രൂപ്പുകളെല്ലാം. കമ്പനിയെ രക്ഷിച്ചെടുക്കാനുള്ള എല്ലാ വഴികളും ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക അനില്‍ അംബാനി തിരിച്ചടച്ചിട്ടില്ല. ചൈനീസ് ബാങ്കുകടക്കം അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടുണ്ട്. ഈ  സാഹചര്യത്തിലാണ് അനില്‍ അംബാനി സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ മറ്റൊരു പോംവഴിയുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് കീഴിലുള്ള ആസ്തികള്‍ വിറ്റഴിച്ച് ഏകദേശം 217 ബില്യണ്‍ രൂപ സമാഹരിക്കുകയെന്നതാണ് പുതിയ ലക്ഷ്യം. റിലയന്‍സ് ഇന്‍ഫ്രാസ്‌ടെക്ചറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതോളം റോഡ് പദ്ധതികളുടെ കൈമാറ്റത്തിലൂടെ 90 ബില്യണ്‍ രൂപ സമാഹരിക്കാനും, റിലയന്‍സ് കാപ്പിറ്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ യൂണിറ്റ് വിറ്റഴിച്ച് 12 ബില്യണ്‍ രൂപ സമാഹരിക്കാനുമാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 

ആസ്തി വില്‍പ്പനയിലൂടെ വിവിധ ബിസിനസ് മേഖലയുടെ കൈമാറ്റവും നടത്തി അനില്‍ അംബാനിയുടെ കമ്പനി ഗ്രൂപ്പ് ഏകദേശം 115 ബില്യണ്‍ രൂപയോളം സമാഹരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുമായി ബന്ധപ്പെട്ട കടബാധ്യത മുഴുവന്‍ തീര്‍ക്കുമെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. 14 മാസംകൊണ്ടാണ്  അനില്‍ അംബാനി 350 ബില്യണ്‍ ഡോളര്‍ കടബാധ്യത തീര്‍ത്തതായി കഴിഞ്ഞ ജൂണ്‍ 11 ന് പറഞ്ഞിരുന്നു. കടബാധ്യത തീര്‍ക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് അനില്‍ അംബാനി ആസ്തികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വായ്പാ തിരിച്ചടവ് വേഗത്തിലാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കമ്പനിക്ക് ആകെ  939 ബില്യണ്‍ രൂപയുടെ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനിയുടെ ആസ്ഥാന കെട്ടിടം വരെ വില്‍ക്കാനുള്ള ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്. മുംബൈ സന്താക്രൂസിലെ 700,000 ചതുരശ്ര അടി ലവലിപ്പം വരുന്ന റിലയന്‍സിന്റെ കമ്പനി ആസ്ഥാനം വില്‍ക്കുന്നിന് വേണ്ടിയുള്ള പ്രാരംഭ നടപടികല്‍ അനില്‍ അംബാനി ആരംഭിച്ചുവെന്നാണ് വാര്‍ത്താ ഏജന്‍സികളെല്ലാം കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ 3000 കോടി രൂപയോളം കിട്ടണമെന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതതിയിലുള്ള കമ്പനി ഗ്രൂപ്പുകള്‍ പറയുന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved