2020 മോദിയില്‍ തിളങ്ങുമോ? അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് മോദിയുടെ തന്ത്രങ്ങള്‍ എന്തെല്ലാം; 2019 ഓര്‍മ്മപ്പെടുത്തുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുപുസ്തകം മാത്രം; നിര്‍മ്മലയില്‍ വിശ്വാസം പ്രകടിപ്പിക്കാമോ?

January 01, 2020 |
|
News

                  2020 മോദിയില്‍ തിളങ്ങുമോ?  അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയ്ക്ക് മോദിയുടെ തന്ത്രങ്ങള്‍ എന്തെല്ലാം; 2019 ഓര്‍മ്മപ്പെടുത്തുമ്പോള്‍  നഷ്ടങ്ങളുടെ കണക്കുപുസ്തകം മാത്രം; നിര്‍മ്മലയില്‍ വിശ്വാസം പ്രകടിപ്പിക്കാമോ?

2020 ലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് നേരിടേണ്ടി വരിക ശക്തമായ വെല്ലുവിളികള്‍. അഞ്ച് ട്രില്യണ്‍  സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക അത്ര എളുപ്പമല്ലെന്ന്് പറയേണ്ടിയിരിക്കുന്നു. സാമ്പത്തിക രംഗത്തെ വെല്ലുവിളികളെ സര്‍ക്കാറിന് പൂര്‍ണമായും അതിജീവിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ ഇന്ത്യയില്‍  രൂപപ്പെട്ട രാഷ്ട്രീയ  പ്രതിസന്ധിയും, ആഗോള തലത്തില്‍ ഉണ്ടായ മോശം ധനസ്ഥിതിയുമെല്ലാം ഇന്ത്യയിലും പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമുണ്ട്.  സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുക അത്ര എളുപ്പമല്ലെന്നാണ് പറയുന്നത്.  രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയില്‍ ഉണ്ടായ തളര്‍ച്ചയും, വ്യവസായിക ഉത്പ്പാദനത്തിലുണ്ടായ ഭീമമായ ഇടവുമെല്ലാം ഇപ്പോഴും സമ്പദ് വ്യവസ്ഥയില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തല്‍ പോലും അത്ര വിശ്വസിക്കുക എളുപ്പമല്ല. 

2019 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുണ്ടായ നഷ്ടം നികത്തുന്നതിന് സര്‍ക്കാര്‍ പുനുരുജ്ജീവന പദ്ധതികള്‍ നടപ്പിലാക്കാനുള്ള തിടുക്കവും കാട്ടിയേക്കും. ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, തൊഴില്‍ സാഹചര്യങ്ങള്‍ വിപുലപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങി പ്രധാനപ്പെട്ട  പദ്ധതികളാകും സര്‍ക്കാര്‍ നടപ്പുവര്‍ഷം നടപ്പിലാക്കാന്‍ സാധ്യത.  

ഇന്ത്യയെ അഞ്ച് ട്രില്യണ്‍  സമ്പദ്വ്യവസ്ഥയാക്കി മാറ്റാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പുതിയ പ്രഖ്യാപനം. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമമന്ത്രി.  എന്നാല്‍ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്നു സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മല എടുത്തുപറയുകയും ചെയ്തു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.  

എന്നാല്‍ സ്വകാര്യവത്ക്കരണ നയം ശക്തമാക്കി ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് തള്ളിവിട്ടാല്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

സ്വകാര്യപങ്കാളത്തം ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം 

രാജ്യത്ത് സ്വകാര്യ പങ്കാൡത്തം ശക്തമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നില തുടര്‍ന്നാല്‍ രാജ്യത്ത് വലിയ സാമ്പത്തിക പ്രതസിന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  ബിപിസിഎല്‍  അടക്കമുള്ള കമ്പനികള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഓഹരി വില്‍ക്കുന്നതിലൂടെ സര്‍ക്കാറിന് ഭീമമായ തുക നഷ്ടം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000  കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്.  30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. 

അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 53.29 ശതമാനം ഓഹരികള്‍ക്ക് 5.2 ലക്ഷം കോടി രൂപയോളമാണ് ലഭിക്കുകയെന്നതാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേഴ്സ്, കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരാഷ്ട്ര കമ്പനി ഓഫീസേഴ്‌സ് അസോസിയേഷന്‍സ് എന്നിവയുടെ പിന്തുണയുള്ളതാണ് പൊതുമേഖലാ ഓഫീസര്‍മാരുടെ അസോസിയേഷന്‍. അതേസമയം കമ്പനിയുടെ ആകെ ആസ്തി മൂല്യം 7,50,730 കോടി രൂപയാണ് ആകെ കണക്കാക്കുന്നത്. ശുദ്ധീകരണ ശേഷിക്ക് 1,76,500 കോടി രൂപയും, ടെര്‍മിനലിന് 80,000 കോടി രൂപയോളവും,  റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന് 11,120  കോടി രൂപയും,  പൈപ്പ്‌ലൈനിന് 22,700 കോടി രൂപയോളമാണ് കണക്കാക്കുന്നത്. അതേസമയം അപ്‌സ്ട്രീറ്റ് ബിസിനസ് മേഖലയ്ക്ക് 46,000 കോടി രൂപയും,  ഹോള്‍ഡിങ് മേഖലയ്ക്ക് 7800 കോടി രൂപയുമാണെന്നാണ് ഹിന്ദ്ു പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്ന്ത്. 

അഞ്ച് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയില്‍ ആശങ്കള്‍ ശക്തം 

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക്  ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.  

രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്.  പൊതുചിലവിടല്‍  കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും,  കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.  സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍  മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്.  ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ  ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. 

വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95  ശതമാനം ഇടിവാണ്  വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.  

ബിഎസ് ഢക ന്റെ നിബന്ധനകള്‍  കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി.  പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ  വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.  അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved