രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിക്കും; ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും;ലയനം നടപ്പിലാക്കുന്നത് ബാങ്കുകളുടെ വളര്‍ച്ച ലക്ഷ്യമിട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരമാന് തന്നെ ഇന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നാല് തരത്തിലുള്ള ബാങ്കിങ് ലയനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്താനുള്ള തയ്യാറെടുപ്പ് നടത്തുന്നത്. പൊതുമേഖലാ ബാങ്കുകള്‍ തമ്മിലുള്ള ലയനത്തിലൂടെ ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. 10 ബാങ്കുകളുടെ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017 ല്‍ രാജ്യത്താകെ 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനം പൂര്‍ണമായും യാഥാര്‍ത്ഥ്യമാകുന്നതോടെ കടക്കെണിയിലായ ബാങ്കുകള്‍ക്ക് ആശ്വാസവും ലഭിക്കും
പിഎന്‍ബി, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനവും, കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന് ബാങ്ക് കോര്പ്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ലയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ ലയനം പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളിലെ ലയനമാണ്. രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനമാണ് നിലവില്‍ നടക്കാന്‍ പോകുന്നത്. എസ്ബിഐ ലയനത്തിന് ശേഷം ഏറ്റവും വലിയ പൊതുമേഖലാ ലയനമാണ് ഇനി രാജ്യത്ത് നടക്കാന്‍ പോകുന്നത്. പൊതുമേഖലാ ബാങ്കുടെ എണ്ണം 12 എണ്ണമായി ചുരുങ്ങുന്നതോടെ മൂലധന ശേഷി വര്‍ധിക്കുകയും, ബാങ്കിങ് മേഖലയുടെ വായ്പാ ശേഷിവര്ധിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് അലഹബാദ് ബാങ്കുമായി ലയിച്ചതോടെ രാജ്യത്തെ ഏഴാമത് വലിയ പൊതുമേഖലാ ബാങ്കായി ഇന്ത്യന്‍ ബാങ്ക് മാറുകയും ചെയ്തു. 8.08 ലക്ഷം കോടിയാണ് ആസ്തിയാണ് ബാങ്കിന്റെ കൈവശമുള്ളത്. യൂണിന് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നീ ബാങ്കുകളുടെ ലയനത്തോടെരാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറും. 14.6 ലക്ഷംകോടി രൂപയാണ് ആസ്തിയായി വരുന്നത്.
എന്നാല്‍ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തികളുടെ തോത് കുറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ നിഷ്ക്രിയ ആസ്തികള്‍ 8.65 ലക്ഷം കോടിയില്‍ നിന്ന് 7.9 ലക്ഷം കോടിയായി കുറയും. പൊതുമേഖലാ ബാങ്കുകളില്‍ തുടക്കമിട്ട പരിഷ്കരണങ്ങള്‍ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 14 പിഎസ്യുകള്‍ ലാഭത്തിലായിട്ടുണ്ട്. നീരവ് മോദിയെ പോലുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ സ്വിഫ്റ്റ് മേസേജിങ് സംവിധാനം കോര്‍ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയം ഭവന വായ്പാ കമ്പനികളെയും കരകയറ്റാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി. ഭാഗികമായ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയാണ് ഇതിന് വഴിതെളിച്ചത്. 3,300 കോടി ഇതിനകം ഈ മേഖലയിലേക്ക് ഒഴുക്കിയിട്ടുണ്ട്. മറ്റൊരു 30,000 കോടി കൂടി ഈ മേഖലയിലേക്ക് എത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍