പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയില്‍ ഇതുവരെ നിര്‍മ്മിച്ചത് 1.10 കോടി വീടുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവര്ക്കും 2020 ഓടെ സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ പദ്ധതിയില്‍ ഇതുവരെ 1.10 കോടി വീടുകള്‍ നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍. 2022 ഓടെ 2.95 കോടി കുടുംബങ്ങള്‍ക്ക് വീട് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെ അര്‍ഹരായ ആളുകളെ കണ്ടെത്തിയ ശേഷമാണ് വീട് നിര്‍മ്മാണം നടത്തിയത്. പുതുതായി വീട് ലഭിച്ചവരില്‍ 1.46 ലക്ഷം പേര് ഭൂരഹിതരായിരുന്നുവെന്നും സര്‍ക്കാര്‍ കണക്ക് പറയുന്നു.
ഒരു വീട് നിര്‍മ്മിക്കാനുള്ള ശരാശരി സമയം 114 ദിവസത്തിലേക്ക് കുറഞ്ഞതായും കേന്ദ്രം പറഞ്ഞു. നേരത്തെ ഇത് 314 ദിവസമായിരുന്നു. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2014 ന് ശേഷം 72 ലക്ഷം വീടുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടെ ആകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം 1.82 കോടിയായി മാറി.
പദ്ധതി പാവപ്പെട്ടവര്‍ക്ക് വീട് മാത്രമല്ല ലഭ്യമാക്കിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ആളുകള്‍ക്ക് 90 മുതല്‍ 95 ദിവസം വരെ തൊഴിലും ലഭിച്ചു. ഈ വീടുകള്‍ക്ക് നിലവിലെ ഊര്‍ജ്ജ മന്ത്രാലയത്തിലെ പദ്ധതികളുടെ അടിസ്ഥാനത്തില്‍ വൈദ്യുതിയും പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം എല്‍പിജി കണക്ഷനും ലഭ്യമാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍