News

കിസാന്‍ നിധി പദ്ധതിയിലേക്ക് കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 12 ലക്ഷം ജനങ്ങള്‍

ഇടക്കാല ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു കിസാന്‍ പദ്ധതി. രണ്ട് ഹെക്ടര്‍ (അഞ്ച് ഏക്കര്‍) വരെ കൃഷിഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുമെന്ന ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് ഇന്നലെയാണ് തുടക്കമിട്ടത്. പദ്ധതിയിലെ അപേക്ഷകരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് 12 ലക്ഷം ആളുകളാണ് അപേക്ഷിച്ചത്. അതില്‍ സുക്ഷ്മ പരിശേധനയ്ക്ക്  ശേഷംം 2.61 പേരാണ് അര്‍ഹരായത്. 

രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് പണം നിക്ഷേപിക്കുക. ഫെബ്രുവരി 24 ന് കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി-കിസാന്‍ പദ്ധതിയുടെ ആദ്യത്തെ ഗഡു ലഭിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്‌കീമിന്റെ രണ്ടാം ഗഡു ഏപ്രില്‍ 31 നകം എല്ലാ ഗുണഭോക്താക്കളും ലഭിക്കും. മാര്‍ച്ച് 31 നകം ആദ്യത്തെ പേയ്മെന്റ് കൊടുത്ത് തീര്‍ക്കും. പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് ഗ്രാമീണ വോട്ടര്‍മാരില്‍ നല്‍കുന്ന ബിജെപി പ്രതീക്ഷകള്‍ കൂടിയാണിത്. 

ഇതുവരെയുളള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 26,12,32,000 രൂപ വിതരണം ചെയ്യേണ്ടി വരും. അപേക്ഷകളില്‍ ഇപ്പോഴും സൂക്ഷ്മപരിശോധന തുടരുകയാണ്. ആകെ 9,624 അപേക്ഷകളാണ് തള്ളിയത്. മാര്‍ച്ച് 31 വരെ കൃഷിഭവനില്‍ അപേക്ഷകള്‍ സ്വീകരിക്കും. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Author

Related Articles