പദ്ധതികള്‍ നടപ്പിലാക്കാന്‍ കാലതമാസം എടുക്കുന്നു; സര്‍ക്കാറിന് അധിക ചിലവ് 3.94 ലക്ഷം കോടി; സര്‍ക്കാറിന് വിവിധ പദ്ധതികള്‍ക്കാവശ്യമായ ഫണ്ടില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ സാമ്പത്തിക മേഖലയുടെ പ്രതിസന്ധികള്‍ എന്തൊക്കെയാണ്. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാാ ഇപ്പോഴും തകര്‍ച്ചയുടെ പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. സാമ്പത്തിക മാന്ദ്യം പടരുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനമടക്കം മന്ദഗതിയലേക്കാണ് നീങ്ങുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ 377 പദ്ധതികള്‍ മന്ദഗതിയിലൂടെയാണ് ഇപ്പോള്‍ നീങ്ങുന്നത്. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വൈകിയത് മൂലം 3.94 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ 150 കോടി രൂപയ്ക്ക് മുകളിലാണ് രാജ്യത്തെ ആകെ അടിസ്ഥാന മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് വേണ്ടെതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
1635 പദ്ധതികളില്‍ 377 പദ്ധതികള്‍ക്കാണ് അധിക ചിലവ് വര്‍ധിച്ചിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 565 പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസവും നേരിടേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. Of such 1,635 projects, 377 projects reported cost overruns and 565 projects time escalation.
അടിസ്ഥാന സൗകര്യ മേഖലയിലെ 1635 പദ്ധതികള്‍ക്ക് ആഖെ ചിലവ് 19,47,462.67 കോടി രൂപയോളം വരുമെന്നാണ് കണക്കുകലിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം നിശ്ചിത സമയപരിധിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തലവേദന സൃഷ്ടിച്ചിരിക്കുന്ന 565 പദ്ധതികളില്‍ 140 എണ്ണം 25-60 മാസം വരെ തടസപ്പെട്ടു മന്ദഗതിയില്‍ നിങ്ങുന്ന പദ്ധതികളാണ്. 114 പദ്ധതികള്‍ അഞ്ച് വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്നു. 13 മുതല്‍ 24 മാസം വരെ മുടങ്ങിക്കിടക്കുന്ന 129 പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന്റെ കൈവശം ഫണ്ടില്ലാത്തത് മൂലമാണ് പദ്ധതികള്‍ വൈകുന്നതെന്നാണ് ആക്ഷേപം.
അതേസമയം ഭൂമി ഏറ്റെടുക്കല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യ മേഖലയിലെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള കാലതാമസം തുടങ്ങിയവയാണ് ഈ മേഖലയില്‍ ഊന്നിയ പ്രധനാ വെല്ലുവിളി. അതേസമയം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാവശ്യമായ ഫണ്ട്കേന്ദ്രസര്ക്കാറിന്റെ കൈവശം ഇല്ലാത്ത അവസ്ഥായാണിപ്പോള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍