പ്രതിസന്ധി രൂക്ഷം;കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് സര്‍വീസ് നിര്‍ത്തിയത് 4000 ബസുകള്‍,സര്‍ക്കാരിന് 500 കോടിയോളം രൂപ വരുമാനം നല്കുന്ന ബിസിനസ്
കേരളത്തില്‍ സ്വകാര്യബസ് സര്‍വീസ് മേഖലയ്ക്ക് വന്തിരിച്ചടികളാണെന്ന് റിപ്പോര്‍ട്ട്.നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് ആശങ്കയുണര്‍ത്തുന്ന കണക്കുകള്‍ തെളിയിക്കുന്നത്. നാലായിരം സ്വകാര്യബസുകളാണ് സര്‍വീസ് നിര്‍ത്തിയിരിക്കുന്നത്.ഒരു ബസിന് ഒരു ദിവസം 1500 രൂപയാണ് നഷ്ടം സംഭവിക്കുന്നതായാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. ബസ് ഉടമകളുടെ കണക്കുകള്‍ അനുസരിച്ച് 2002ല്‍ 36000 സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.
2014ലെ നാറ്റ്പാക് റിപ്പോര്‍ട്ട് അനുസരിച്ച് 24000 ബസുകള്‍ മാത്രമായി കുറഞ്ഞു. 2018ല്‍ 19145 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഒട്ടനവധി പെര്‍മിറ്റുകള്‍ കൈമാറിയെന്നും മോട്ടോര്‍ വാഹന അധികൃതര്‍ പറയുന്നു. സര്‍ക്കാരിന് സ്വകാര്യബസില്‍ നിന്നും മോട്ടോര്‍ വാഹനനികുതിയായി മാത്രം 120000 രൂപയാണ് ലഭിക്കുന്നത്. വാഹനഘടകങ്ങളില്‍ നിന്നുള്ള ജിഎസ്ടി കൂടിയാകുമ്പോള്‍ സര്‍ക്കാരിന് വര്‍ഷം തോറും 500 കോടിയില്‍പരം വരുമാനം നല്കുന്ന ഒരു വ്യവസായമാണ് തകരുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍