അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 50 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് 50 കോടി ഡോളറിന്റെ (3715 കോടി രൂപ) സാമ്പത്തിക സഹായം ലോകബാങ്ക് അംഗീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള പദ്ധതികള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് മഹാമാരിയെയും ഭാവിയിലെ പ്രകൃതി ദുരന്തങ്ങളെയും മറ്റും നേരിടാനുള്ള പദ്ധതികള്‍ക്കുമായാണ് തുക വിനിയോഗിക്കേണ്ടത്.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 50 കോടിയില്‍ 11.25 കോടി ഡോളര്‍ ലോകബാങ്കിന്റെ വായ്പാ വിഭാഗമായ ഇന്റര്‍നാഷനല്‍ ഡവലപ്മെന്റ് അസോസിയേഷനില്‍ നിന്നും 38.75 കോടി ഡോളര്‍ ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്മെന്റില്‍ നിന്നുമാണ്. 18.5 കൊല്ലം തിരിച്ചടവ് കാലാവധിയുണ്ട്.
കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലും മറ്റും നേരിട്ടു പണമെത്തിക്കുന്നതിനും 80 കോടി ജനങ്ങള്‍ക്ക് സൗജന്യഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റുമായി ഇതുവരെ 165 കോടി ഡോളര്‍ ലോകബാങ്ക് സഹായം ഇന്ത്യയ്ക്കു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍