ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന; ശരാശരി ബാലന്‍സ് 3,400 രൂപ
കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പുതിയതായി ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. അക്കൗണ്ടിലെത്തിയ പണത്തിന്റെ കാര്യത്തിലും കാര്യമായ വര്‍ധനവുണ്ട്. അതിഥി തൊഴിലാളികള്‍ ജോലി സ്ഥലങ്ങളിലേയ്ക്ക് തിരിച്ചെത്തിതുടങ്ങിയതാണ് അക്കൗണ്ടില്‍ പണം കൂടാന്‍ കാരണമായതായി പറയുന്നത്. എസ്ബിഐയുടെ റിസര്‍ച്ച് വിഭാഗമായ ഇക്കോവ്രാപിന്റെതാണ് കണ്ടെത്തല്‍.
ജന്‍ധന്‍ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് ഏപ്രിലില്‍ 3,400 രൂപയായിരുന്നു. സെപ്റ്റംബറില്‍ ഈതുക 3,168 രൂപയായി കുറഞ്ഞു. ഒക്ടോബറിലാകട്ടെ നേരിയ വര്‍ധനവോടെ 3,185 രൂപയുമായി. ചെലവുകൂടുകയും വരുമാനംകുറയുകയും ചെയ്ത സാഹചര്യത്തില്‍ ബാലന്‍സ് തുകയില്‍ വലിയ വ്യതയാനം വന്നിട്ടില്ലെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 14ലെ കണക്കുപ്രകാരം മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുട എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലന്‍സാകട്ടെ 1.31 ലക്ഷം കോടി രൂപയും. ഏപ്രില്‍ ഒന്നിനുശേഷം മൂന്നുകോടി അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. 11,060 കോടി രൂപയും അക്കൗണ്ടുകളില്‍ അധികമായെത്തി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍