കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപയില്‍ നേരത്തെ അനുവദിച്ച 44000 കോടി രൂപയും
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപ നിലവില്‍ നവീകരണം നടക്കുന്ന കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66ന് അനുവദിച്ച തുക ഉള്‍പ്പെടെയാണെന്ന് വിവരം. 44000 കോടി രൂപയാണ് ഇതിനായി കേന്ദ്രം അനുവദിച്ചത്. ഇതിനു പുറമേ കൊച്ചി-മൂന്നാര്‍,-തേനി, കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-വയനാട്-മൈസൂരു എന്നീ പാതകളുടെ വികസനവും വാളയാര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത (544) 6 വരിയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.
ദേശീയപാത 66 വികസനത്തിന് 22000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ് നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ 25% സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം അംഗീകരിച്ചിരുന്നു. 3 ഘട്ടങ്ങളിലായി 900 കോടി രൂപ കൈമാറുകയും ചെയ്തു. ബജറ്റിലെ ദേശീയപാതാ വികസന പ്രഖ്യാപനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ദേശീയപാത 66ന്റെ വികസനത്തിനുള്ള സ്ഥലമെടുപ്പിനു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കൃത്യസമയത്ത് നല്‍കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍