ഇന്ത്യയിലെ 77 ശതമാനം തൊഴിലാളികളും വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ എടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. മെഡിക്കല്‍ എമര്‍ജന്‍സി, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹ ചെലവുകള്‍ എന്നിവയാണ് വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി പുറത്തുവന്നിരിക്കുന്നത്.
കണ്‍സ്യൂമര്‍ ഫിനാന്‍സ് കമ്പനിയായ നിറ (NIRA) ആണ് ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വര്‍ക്കിംഗ് ഇന്ത്യയുടെ സാമ്പത്തിക വെല്ലുവിളികള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, വ്യക്തിഗത വായ്പയുടെ 28 ശതമാനം മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്ക് വേണ്ടിയാണ് മിക്കയാളുകളും എടുക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് നവീകരണം, വിവാഹച്ചെലവ് എന്നിവ പോലുള്ള കുടുംബ ആവശ്യങ്ങള്‍ക്കായി 25 ശതമാനം പേരും വ്യക്തഗത വായ്പകളെ ആശ്രയിക്കുന്നു.
സര്‍വ്വേയില്‍ തിരഞ്ഞെടുത്തവരില്‍ ഭൂരിഭാഗവും മിതമായ ശമ്പളം നേടിക്കൊണ്ട് അവരുടെ ദൈനംദിന ചെലവുകള്‍ വഹിക്കുകയും ആസൂത്രിതമല്ലാത്ത ചെലവുകള്‍ക്കായി അധികമായൊന്നും മാറ്റിവയ്ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 77 ശതമാനം പേരും സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളെ ആശ്രയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പ നല്‍കുന്നയാളെ അല്ലെങ്കില്‍ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി 41 ശതമാനം പേരും പലിശനിരക്കാണ് നോക്കുന്നത്. 30 ശതമാനം പേര് വായ്പ കാലാവധി നോക്കുമ്പോള്‍ 20 ശതമാനം പേര് വിതരണ സമംയ പ്രധാന മാനദണ്ഡമായി കണക്കാക്കുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍