News

ഇലക്ട്രോണികസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും റെക്കോര്‍ഡ് വര്‍ധനവ്

ഇന്ത്യയുടെ ഇലക്ടോണിക്‌സ് കയറ്റുമതിയിലും ഇറക്കുമതിയിലും റെക്കോഡ് വില്‍പ്പന കൈവരിച്ചതായി റിപ്പോര്‍ട്ട്. 2019 ല്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഇറക്കുമതി 55.6 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 51.5 ബില്യണ്‍ ഡോളറായിരുന്നു. ഇലക്ടോണിക്‌സ് ഇല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 39 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം 12.3 ശതമാനം വര്‍ധനവ് അനുഭവപ്പെട്ട സ്ഥാനത്താണിത്. 

എണ്ണയ്ക്കു ശേഷം രാജ്യത്തിന്റെ വ്യാപാരക്കമ്മിയിലെ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയാണ്. തമിഴ്‌നാട്ടിലെ നോക്കിയ നിര്‍മാണ പ്ലാന്റ് ഒക്ടോബര്‍ 2014 അടച്ചുപൂട്ടിയതിന്റെ ഫലമായി കയറ്റുമതി രംഗത്ത് ഉണ്ടായ ആഘാതം വലിയ തോതില്‍ കുറഞ്ഞതാണ് കയറ്റുമതി വരുമാനം വര്‍ധിച്ചതിനുള്ള കാരണമായി അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇലക്ട്രോണിക്‌സ് വിഭാഗത്തിലെ മൊത്തം ഇറക്കുമതിയില്‍ മൂന്നിലൊരു ഭാഗം പങ്കാളിത്തമാണ് ടെലികോം ഇന്‍സ്ട്രുമെന്റുകള്‍ക്ക് ഉള്ളത്. 2019 ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ ടെലികോം ഉപകരണങ്ങളുടെ (മൊബൈലുകളടക്കമുള്ളവ) കയറ്റുമതി വന്‍തോതില്‍ 129 ശതമാനം വര്‍ദ്ധിച്ച് 2.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കയറ്റുമതിയുടേയും ഇറക്കുമതിയുടേയും റെക്കോഡ് വിജയം എത്തിച്ചേരുന്നത് മേക്ക്  ഇന്‍ ഇന്ത്യയുടെ വിജയത്തിലേക്കാണ്. 

 

Author

Related Articles