എസ്ബിഐയില്‍ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 20 ശതമാനം പേര് മാത്രം!
മുംബൈ: എസ്ബിഐയില്‍ നിന്ന് ലോണെടുത്തവരില്‍ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 20 ശതമാനം പേര് മാത്രം. തിരിച്ചടവ് തുടരാന്‍ കഴിയന്നവര്‍ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പണലഭ്യത പ്രശ്നമില്ലാത്തിനാലാണ് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും ഇഎംഐ തുടര്‍ന്നും അടയ്ക്കാന്‍ തയ്യാറായതെന്നും എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു.
വായ്പയെടുത്തവര്‍ക്ക് അടച്ചിടല്‍ മൂലമുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനാണ് ആര്‍ബിഐ മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നേരത്തെത്തന്നെ തിരിച്ചടയ്ക്കാത്ത വായ്പകളിന്മേല് ബാങ്കുകള്‍ക്ക് ആവശ്യമെങ്കില്‍ നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും ചെയര്മാന് വ്യക്തമാക്കി.
മാര്‍ച്ച് മുതല്‍ മെയ് 31വരെയാണ് ആദ്യഘട്ടത്തില്‍ ആര്‍ബിഐ ടേം ലോണുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് മൂന്നുമാസം കൂടി നീട്ടി നല്‍കിയത്. ഇപ്പോള്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് പുതുക്കിയ മോറട്ടോറിയം പ്രാബല്യത്തിലുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍