അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത അവാസ്തവം; പ്രതികരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്
മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. അല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
''നിക്ഷേപ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം നടത്തിയിരിക്കുന്ന കാര്യമാണിത്. ഇത് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി. കമ്പനിയുടെ പ്രതിച്ഛായയ്ക്കും കോട്ടം സൃഷ്ടിച്ചു,'' അദാനി ഗ്രൂപ്പ് കമ്പനീസ് പറയുന്നു. എന്‍എസ്ഡിഎല്ലിന്റെ വെബ്സൈറ്റിലാണ് ഈ മൂന്ന് കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വിവരമുള്ളത്.
എന്നാല്‍ ഇവയുടെ ഡിമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്സിന്റെ ഓഹരി വില 18 ശതമാനം ഇടിഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍