News

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം കുറയുമെന്ന് എഡിബി; ആഭ്യന്ത ഉത്പ്പാദന മേഖലയിലെ വളര്‍ച്ച 6.5 ശതമാനത്തിലേക്ക് ചുരുങ്ങും

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നടപ്പുവര്‍ഷം കുറയുമെന്നാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളും, വിപണി വിദഗ്ധരും ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്കും (എഡിബീ) ഇത്തരം അഭിപ്രായവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. നടപ്പുവര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച മാത്രമേ നേടുകയുള്ളുവെന്നാണ് എഡിബി ബാങ്ക് ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതേസമയം സര്‍ക്കാറുകള്‍ കമക്കുകള്‍ പ്രകാര്യം ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വളര്‍ച്ചാ നിരക്കില്‍ ഭീമമായ കുറവ് വരാന്‍ കരണമാകുന്നത്. 

കാര്‍ഷി നിര്‍മ്മാണ മേഖലയിലും, വ്യവസായിക മേഖലയിലും മോശം കാലാവസ്ഥ തന്നെയാണ് ഇപ്പോള്‍ തുടരുന്നത്. ഉപഭോഗ മേഖലയിലും, നിക്ഷേപ മേഖലയിലുമെല്ലാം വന്‍ പ്രതസിന്ധിയാണ് തുടരുന്നത്. ധനകമ്മിയുമായി ബന്ധപ്പെട്ട ആശങ്കളും, പണമൊഴുക്കില്‍ തുടരുന്ന പ്രതസിന്ധികളുമാണ് ജിഡിപി നിരക്കില്‍ കുറവ് വരാന്‍ കാരണം. ഗ്രാമീണ മേഖലയിലെ സമ്മര്‍ദ്ദം, തൊഴില്‍ പ്രതസിന്ധി, ഉത്പ്പാദന മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത അനിശ്ചിത്വം, തിരഞ്ഞെടുപ്പ് കാലങ്ങളിലുണ്ടായ സമ്മര്‍ദ്ദം എന്നിവയെല്ലാം വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Author

Related Articles