ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 10000 രൂപയിലധികം പേടിഎം വാലറ്റിലേക്ക് മാറ്റിയാല്‍ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജ്
പേടിഎം വാലറ്റിലേറ്റിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പതിനായിരം രൂപയില്‍ കൂടുതലായാല്‍ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് കമ്പനി.അതേസമയം ഡെബിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകള്‍ക്ക് നിരക്കുകള്‍ ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കള്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേടിഎം വാലറ്റുകളിലേക്ക് പണം മാറ്റുകയും തുടര്‍ന്ന് ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യുന്നത് പേടിഎം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ തുക ഉപഭോക്താക്കള്‍ പിന്നീട് ചെലവഴിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യും.
ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭ്യമായ 40 ദിവസത്തെ പലിശരഹിത കാലയളവ് വാലറ്റ് ഉപയോക്താവ് ഇതിലൂടെ പ്രയോജനപ്പെടുത്തുകയും ചെയ്യും. 2 ശതമാനം ചാര്‍ജ് അവതരിപ്പിച്ചുകൊണ്ട് ഈ പഴുതുകള്‍ അടയ്ക്കാനാണ് പേടിഎമ്മിന്റെ ലക്ഷ്യം.നേരത്തേ ക്രെഡിറ്റ് കാര്‍ഡില്‍ വഴി വാലറ്റിലേക്ക് പണം കൈമാറുന്നതിന് തുകയുടെ 2 ശതമാനം ചാര്‍ജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്താക്കളുടെ സൗകര്യം മാനിച്ച് നിരക്ക് ഈടാക്കുന്നത് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍