സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു; വിറ്റഴിക്കുന്നത് രാജ്യത്തെ സോളാര്വോള്ട്ടായിക് വ്യവസായ മേഖലയിലെ ഏററവും വലിയ പൊതുമേഖലാ കമ്പനി,താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ മാര്‍ച്ച് 16വരെ സമയം
ദില്ലി: ശസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. നൂറ് ശതമാനം ഓഹരിയാണ് വിറ്റഴിക്കുന്നത് .ഇതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് 16വരെ കമ്പനികള്‍ക്ക് താല്‍പ്പര്യപത്രം സമര്‍പ്പിക്കാം.1974ല്‍ സ്ഥാപിതമായ ഈ പൊതുമേഖലാ കമ്പനിയാണിത്. സോളാര്‍ വോള്‍ട്ടായിക് മേഖലയായിരുന്നു പ്രധാന ലക്ഷ്യം. ആദ്യ സോളാര്‍ സെല്‍ വികസിപ്പിച്ച സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ആദ്യ സോളാര്‍ പാനലും സോളാര്‍ പ്ലാന്റും വികസിപ്പിച്ചെടുത്തു.സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 160 കോടിരൂപാ വരുമാനമാണ് ഈ കമ്പനി ഒരു വര്‍ഷം ശരാശരി നേടുന്നുണ്ട്.
സൗരോര്‍ജ്ജത്തെ വ്യവസായമേഖലയില്‍ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇന്ത്യാക്കാരെ പഠിപ്പിച്ച ഈ പൊതുമേഖലാ കമ്പനിയാണ് ഇപ്പോള്‍ സ്വകാര്യമേഖല്ക്ക് തീറെഴുതുന്നത്. ഓഹരി വാങ്ങുന്നവര്‍ മൂന്ന് വര്‍ഷത്തേക്ക് അത് മറ്റാര്‍ക്കും വില്ക്കാന് പാടില്ലെന്ന നിബന്ധന വെച്ചാണ് സര്‍ക്കാരിന്റെ സ്വകാര്യവത്കരണ ശ്രമം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഓഹരി വില്‍പ്പന.ബിപിസിഎല്‍,എയര്‍ഇന്ത്യ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തീരുമാനങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെ പട്ടികയില്‍ വരുന്ന സുപ്രധാന കമ്പനിയാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം 2.1ലക്ഷം കോടിരൂപയുടെ വരുമാനം നേടാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ വര്‍ഷം ആദ്യം പദ്ധതിയിട്ടിരുന്നത് 1.05 ലക്ഷം കോടി രൂപയായിരുന്നുവെങ്കിലും പിന്നീടത് പുന:പരിശോധിച്ചു. ഏറ്റവും ചുരുങ്ങിയത് അമ്പത് കോടിരൂപയുടെ ആസ്തിയുള്ള കമ്പനികള്‍ക്ക് സെന്‍ട്രല്‍ ഇലക്ട്രോണിക്സിനായി താല്‍പ്പര്യപത്രം നല്‍കാം.റിസര്‍ജന്റ് ഇന്ത്യാ ലിമിറ്റഡാണ് ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉപദേശകര്‍. സോളാര്‍ ഫോട്ടോ വോള്‍ട്ടായിക് മേഖലയിലെ ശക്തമായ സാന്നിധ്യമാണ് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് .ഇന്ത്യയിലെ ആദ്യത്തെ സോളാര്‍സെല്‍ 1977ല്‍ വികസിപ്പിച്ചത് ഇവരാണ്. 1978ല്‍ ആദ്യസോളാര്പാനലും 1992ല്‍ രാജ്യത്തെ ആദ്യസോളാര്‍ പവര്‍ പ്ലാന്റും കമ്മീഷന് ചെയ്തത് സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ് തന്നെയാണ്.പാസഞ്ചര്‍ ട്രെയ്ന്‍ റൂഫുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആദ്യത്തെ ക്രിസ്റ്റലൈന് സോളാര്‍ പാനല്‍ വികസിപ്പിച്ചതും ഈ പൊതുമേഖലാ സ്ഥാപനമാണ്. 2015ല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിലവാരത്തിനും അനുസരിച്ച് സൗരോര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച സര്‍ക്കാര്‍ കമ്പനിയാണിത്. ഉയര്‍ന്ന ഉല്‍പ്പാദന ചെലവും സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികള്‍ നല്‍കാനുള്ള കുടിശിക നീണ്ടുപോകുന്നതുമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളാക്കിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍