News

അമേരിക്കയുടെ 29 ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ അധിക നികുതി ഈടാക്കിയേക്കും

ന്യൂഡല്‍ഹി: അമേരിക്കയുടെ 29 ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ തീരുവയുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് നേരത്തെ ഉന്നയിച്ചിരുന്നത്. ഇന്ത്യ അധിക നികുതി ഈടാക്കുന്ന രാജ്യമാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ഇന്ത്യ അമേരിക്കന്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക നികുതി ഈടാക്കാന്‍ പോകുന്നത്. 

അമേരിക്കയുടെ പ്രധാന ഉത്പ്പന്നങ്ങളായ ബദാം, വാള്‍ട്ടനട്ട്, തുടങ്ങി 29 ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ അധിക തീരുവ ഈടാക്കാന്‍ പോകുന്നത്. ഇന്ത്യയുടെ പ്രധനാപ്പെട്ട ഉത്പന്നങ്ങളായ സ്റ്റീല്‍, അലൂമിനിയം എന്നീ ഉത്പ്പന്നങ്ങള്‍ അമേരിക്ക അധിക നികുതിയാണ് ഇപ്പോള്‍ ഈടാക്കിയിട്ടുള്ളത്. സ്റ്റീല്‍ ഉത്പ്പന്നങ്ങളുടെ നികുതി 25 ശതമാനമായും. അലൂമിനിയം ഉത്പ്പന്നങ്ങളുടെ നികുതി 10 ശതമാനമായും അമേരിക്ക ഈടാക്കിയത് ഇന്ത്യക്ക് കയറ്റുമതിച്ചിലവ് അധികരിക്കുന്നതിന് കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ അമേരിക്കയുടെ  29 ഉത്പ്പന്നങ്ങള്‍ അധിക തീരുവ ഈടാക്കാന്‍ പോകുന്നത്. ഡൊനാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം അമേരിക്കയുമായി ഇന്ത്യക്ക് അത്ര സുഖകരമായ വ്യാപാര ബന്ധമല്ല ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ജിഎസ്പി പദവി (Generalized System of Preferencse) അമേരിക്ക എടുത്തു കളഞ്ഞിരുന്നു. ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് നേരെ അമേരിക്ക ഇപ്പോള്‍ അധിക നികുതിയാണ് ഈടാക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക അധിക തീരുവ ഈടാക്കാനുള്ള ശ്രമമാണ് ആരംഭിച്ചിട്ടുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം അമേരിക്കയുടെ ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക തീരുവയാണ് ഇന്ത്യ ഇപ്പോള്‍ ഈടാക്കിയിട്ടുള്ളത്. വാല്‍ട്ടനട്ടിന് 30 ശതമാനം നികുതിയില്‍ നിന്ന് 70 ശതമാനമായും, പയര്‍ ഉത്പ്പന്നങ്ങള്‍ 30 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും നികുതി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആകെ കയറ്റുമതിച്ചിലവ് 52.4 ബില്യണ്‍ ഡോളറായി എന്നാണ് പറയുന്നത്.

 

Author

Related Articles