എയർ ഇന്ത്യ വിൽപ്പന വൈകും; താല്‍പ്പര്യപത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ ആലോചന; കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നീക്കം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ എയർ ഇന്ത്യ വിൽപ്പനയുടെ താത്പര്യ പത്രം സമർപ്പിക്കേണ്ട തീയതി നീട്ടാൻ ആലോചിക്കുന്നു. കോവിഡ് ബാധയെ തുടർന്നാണ് പുതിയ തീരുമാനം. ഏപ്രിൽ 30 വരെയാണ് ഇപ്പോൾ സമയം നൽകിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക കാലാവസ്ഥയിൽ നിക്ഷേപകർക്ക് ഒരു പുനരാലോചനയ്ക്ക് കൂടി അവസരം നൽകുന്നതാണിത്.
വിമാനക്കമ്പനികൾ ലോകത്താകമാനം തിരിച്ചടി നേരിട്ടിരിക്കുകയാണ്. യാത്രാ നിരോധനം മൂലം ആഗോളതലത്തിൽ നിരവധി വിമാനക്കമ്പനികൾ പാപ്പരത്തം പ്രഖ്യാപിച്ചത് നിക്ഷേപകരുടെ വികാരത്തെ വല്ലാതെ ബാധിച്ചതായി ഇന്ത്യൻ സർക്കാരുമായി ആശയവിനിമയം നടത്തുന്ന ലേലക്കാർ പറയുന്നു. എയർലൈൻസ് ഇപ്പോൾ ദിവസേന പാപ്പരത്തത്തിനായി ഫയൽ ചെയ്യുന്നു. പണം സംരക്ഷിക്കുക എന്നതാണ് പുതിയ കോർപ്പറേറ്റ് മന്ത്രം. ഈ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ വിൽപ്പന ബുദ്ധിമുട്ടാണെന്ന് കരുതുന്നതായി ലേലക്കാർ പറഞ്ഞു.
ആഗോളതലത്തിൽ, എയർലൈൻ വ്യവസായ സ്ഥാപനമായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) 2020 ൽ 252 ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മാർച്ച് 24 ന് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. മാർച്ച് തുടക്കത്തിൽ തന്നെ ഐഎടിഎ പ്രതീക്ഷിച്ചതിനേക്കാൾ വരുമാനനഷ്ടമാണ് വ്യവസായത്തിന് ഉണ്ടായത്.
ഇന്ത്യയിൽ ഈ വ്യവസായ മേഖലയ്ക്ക് 20 മുതൽ 25 ശതമാനം വരെ നെഗറ്റീവ് വളർച്ചയുണ്ടാകുമെന്ന് കരുതുന്നു. വിൽപ്പനയ്ക്ക് പകരം ഇപ്പോഴത്തെ സാഹചര്യത്തിൽ എയർ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ നിർബന്ധിതരായിരിക്കുകയാണ് കേന്ദ്രസർക്കാർ. മറ്റ് വിമാനക്കമ്പനികൾ പ്രവർത്തിക്കാത്തതിനാൽ എയർ ഇന്ത്യയുടെ സഹായം ഇപ്പോൾ സർക്കാരിന് വളരെ അത്യാവശ്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍