എയര്‍ഏഷ്യയുടെ ആദ്യ വിദേശ വിമാന സര്‍വീസ് കൊച്ചിയില്‍ നിന്ന്
കൊച്ചി: എയര്‍ഏഷ്യയുടെ ആദ്യ വിദേശ വിമാന സര്‍വീസ് കൊച്ചിയില്‍ നിന്ന്. വിദേശ വിമാന സര്‍വീസുകള്‍ക്ക് ആദ്യമായിയാണ് എയര്‍ഏഷ്യ ഇന്ത്യയ്ക്ക് അനുമതി ലഭിക്കുന്നത്. കൊച്ചി-ദുബായ്-കൊച്ചി സെക്ടറില്‍ കാര്‍ഗോ വിമാന സര്‍വീസുകളാണ് എയര്‍ഏഷ്യ ഇന്ത്യ ആരംഭിക്കുക. ഇതു സംബന്ധിച്ച എയര്‍ഏഷ്യയുടെ അറിയിപ്പ് വിമാനത്താവളത്തിന് ലഭിച്ചു.
എന്നാല്‍ തീയതിയും സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. ആവശ്യമനുസരിച്ച് ക്രമീകരിക്കുന്ന (അണ്‍ഷെഡ്യൂള്‍ഡ്) തരത്തിലായിരിക്കും സര്‍വീസുകള്‍. 2014 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍ഏഷ്യ ഇന്ത്യ 2018 ഡിസംബറില്‍ തന്നെ വിദേശ സര്‍വീസുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ചെങ്കിലും ഉടമസ്ഥതയിലെ വിദേശപങ്കാളിത്തം സംബന്ധിച്ച വ്യക്തതയ്ക്കായി സര്‍ക്കാര്‍ തീരുമാനം നീട്ടുകയായിരുന്നു.
കൊച്ചിയില്‍നിന്നു കൂടുതലായും പഴങ്ങളും പച്ചക്കറികളുമാണ് ഗള്‍ഫ് സെക്ടറിലേക്കു കയറിപ്പോകുന്നത്. യാത്രാവിമാനങ്ങളില്‍ ചുരുങ്ങിയ അളവ് മാത്രമാണ് അയയ്ക്കാനാവുക. പ്രത്യേക കാര്‍ഗോ വിമാന സര്‍വീസ് തുടങ്ങുന്നതോടെ ആവശ്യമനുസരിച്ച് ഈ സര്‍വീസുകളുടെ എണ്ണം ക്രമീകരിക്കാനാകും.ടാറ്റ ഗ്രൂപ്പിന് എയര്‍ഏഷ്യ ഇന്ത്യയില്‍ 83.6 ശതമാനം ഓഹരിയുണ്ട്. എയര്‍ഏഷ്യ മലേഷ്യയില്‍നിന്ന് ബാക്കി 16.4 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍