News

ഐഎഫ്‌സിയില്‍ നിന്ന് 194 മില്യണ്‍ ഡോളര്‍ കടമെടുക്കാന്‍ ഒരുങ്ങി എയര്‍ടെല്‍ ആഫ്രിക്ക

ഭാരതി എയര്‍ടെല്ലിന്റെ ആഫ്രിക്കന്‍ വിഭാഗം ലോകബാങ്കിന്റെ സ്വകാര്യമേഖലയിലെ വായ്പാ വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്‌സി) നിന്ന് കടമായി 194 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്നു. എയര്‍ടെല്‍ ആഫ്രിക്ക പിഎല്‍സിക്കുള്ള ഡെറ്റ് ഫിനാന്‍സിംഗ് പാക്കേജില്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐഎഫ്സിയില്‍ നിന്ന് നേരിട്ടുള്ള 150 മില്യണ്‍ ഡോളര്‍ നിക്ഷേപവും അതിന്റെ നിയന്ത്രിത കോ-ലെന്‍ഡിംഗ് പോര്‍ട്ട്ഫോളിയോ പ്രോഗ്രാമില്‍ (എംസിപിപി) നിന്ന് 44 മില്യണ്‍ അധിക സമാഹരണവും ഇതില്‍ ഉള്‍പ്പെടും.

ഏഴ് അനുബന്ധ സ്ഥാപനങ്ങളിലുടനീളമുള്ള എയര്‍ടെല്‍ ആഫ്രിക്കയുടെ നെറ്റ്വര്‍ക്ക് നിക്ഷേപത്തെ പിന്തുണയ്ക്കുന്നതിനും നിലവിലുള്ള വായ്പകള്‍ക്ക് റീഫിനാന്‍സ് ചെയ്യുന്നതിനുമാണ് നിര്‍ദ്ദിഷ്ട നിക്ഷേപമെന്ന് ഐഎഫ്സി പറഞ്ഞു. ''ഐഎഫ്സി (എയര്‍ടെല്‍ ആഫ്രിക്ക) പദ്ധതിയെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 150 മില്യണ്‍ ഡോളര്‍ വരെയും എംസിപിപി ഫണ്ടുകളില്‍ നിന്ന് 44 മില്യണ്‍ ഡോളര്‍ വരെ സമാഹരണത്തോടെയും പിന്തുണയ്ക്കും,'' ലോക ബാങ്കിന്റെ സ്വകാര്യ മേഖലാ വിഭാഗം പറഞ്ഞു.

കെനിയ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മഡഗാസ്‌കര്‍, നൈജര്‍, റിപ്പബ്ലിക് ഓഫ് കോംഗോ, സാംബിയ എന്നീ ഏഴ് പ്രധാന വിപണികളിലെ എയര്‍ടെല്‍ ആഫ്രിക്കയുടെ കാപെക്സിനും ലോണ്‍ റീഫിനാന്‍സിങ് ആവശ്യങ്ങള്‍ക്കും ഐഎഫ്സി ഫണ്ടിംഗ് പിന്തുണ നല്‍കും. സമീപ വര്‍ഷങ്ങളില്‍ ശക്തമായ ബിസിനസ്സ് പുനരുജ്ജീവിപ്പിച്ച ഭാരതിയുടെ ആഫ്രിക്ക യൂണിറ്റ്, ജനുവരി അവസാനം എഫ്ടിഎസ്ഇ 100 സൂചികയുടെ ഭാഗമാക്കി. ഓരോ പാദത്തിലും നഷ്ടം വര്‍ധിച്ച മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2010-ല്‍ കമ്പനി ലാഭത്തിന്റെ ആദ്യ മുഴുവന്‍ വര്‍ഷം പൂര്‍ത്തിയാക്കി. 2019 ജൂണ്‍ അവസാനത്തോടെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം, എയര്‍ടെല്‍ ആഫ്രിക്ക തന്ത്രപരമായ അസറ്റ് മോണിറ്റൈസേഷനും നിക്ഷേപ അവസരങ്ങളും തുടര്‍ച്ചയായി പിന്തുടരുന്നതിന്റെ ഭാഗമായി, 500 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. 2021 ജൂലൈയില്‍, എയര്‍ടെലിന്റെ ആഫ്രിക്കന്‍ വിഭാഗം അതിന്റെ മൊബൈല്‍ മണി യൂണിറ്റിലെ ഏകദേശം 7.5% ഓഹരി ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (ക്യുഐഎ) അഫിലിയേറ്റ് ആയ ഖത്തര്‍ ഹോള്‍ഡിംഗ് എല്‍എല്‍സിക്ക് ഏകദേശം 200 മില്യണ്‍ ഡോളറിന് വില്‍ക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു.

Author

Related Articles