News

2018 ജൂണ്‍- സെപ്റ്റംബര്‍ മാസങ്ങളില്‍ സേവന നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട് ടെലികോം ഓപ്പറേറ്റര്‍മാര്‍

ന്യൂഡല്‍ഹി: എല്ലാ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സര്‍വീസ് ബെഞ്ച്മാര്‍ക്കിനെ ആശ്രയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ്, യുപി വെസ്റ്റ് എന്നിവിടങ്ങളില്‍ കോള്‍ ഡ്രോപ്പ് മാനദണ്ഡങ്ങള്‍ ഐഡിയ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍ പ്രദേശ്, യുപി വെസ്റ്റ് ടെലികോം സര്‍ക്കിളുകളിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വോഡഫോണ്‍ നെറ്റ് വര്‍ക്കും പരാജയപ്പെട്ടു.

ഹിമാചല്‍ പ്രദേശ്, ജമ്മു-കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ മൊബൈല്‍ ടവറില്‍ അല്ലെങ്കില്‍ സൈറ്റുകളില്‍ പിശക് കാരണം ഐഡിയ നെറ്റ് വര്‍ക്കില്‍ കോള്‍ ഡ്രോപ്പ് വരുന്നത് നിലവാര ബെഞ്ച് മാര്‍ക്കിന് അപ്പുറമായിരുന്നു. പശ്ചിമ ബംഗാളിലെ മൊബൈല്‍ ടവര്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ കോള്‍ ഡ്രോപ്പ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്ലും പരാജയപ്പെട്ടു. അസം, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ നെറ്റ് വര്‍ക്ക് ലഭ്യത അനുപാതം കാരണം ഐഡിയ നെറ്റ് വര്‍ക്ക് കോള്‍ ഡ്രോപ്പ് സമ്പ്രദായത്തില്‍ പരാജയപ്പെട്ടു. ബിഎസ്എന്‍എല്ലും ബംഗാളിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.

ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഐഡിയയും പരാജയപ്പെട്ടു. സേവനങ്ങള്‍ അടയ്ക്കുന്നതിനുള്ള അല്ലെങ്കില്‍ അവസാനിപ്പിക്കുന്നതിനുള്ള അഭ്യര്‍ത്ഥന പോലെ സേവനം അവസാനിപ്പിച്ചതിനുശേഷം ഉപഭോക്താവിന് പണം മടക്കി നല്‍കുന്നതിന് എടുത്ത സമയം തുടങ്ങിയവയിലെല്ലാം ഐഡിയ പരാജയപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രാജസ്ഥാനില്‍ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കില്‍ കണക്റ്റിവിറ്റി കണ്ടെത്തിയതും കണക്റ്റിങ് കോളുകളില്‍ കാലതാമസം വരുത്തി. എയര്‍ടെല്ലിലെ നെറ്റ് വര്‍ക്ക് സംബന്ധമായ നിലവാര പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ബീഹാര്‍, കര്‍ണാടക, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അതിന്റെ കോള്‍ സെന്ററിന്റെയോ കസ്റ്റമര്‍ കെയര്‍ ഓഫ് ആക്‌സസിബിലിറ്റിയുടെയോ മാനദണ്ഡങ്ങള്‍ പരാജയപ്പെട്ടു.

 

Author

Related Articles