അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 735 കോടി രൂപ നിക്ഷേപം നടത്തിയേക്കും
ബെംഗളുരു: രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 735 കോടി രൂപ (100 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തിയേക്കും. അതിവേഗം വളരുന്ന ഓണ്‍ലൈന്‍ മരുന്ന് വിപണിയില്‍ റിലയന്‍സിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം.
പ്രമുഖ ഓണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയന്‍സ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ടാറ്റ ഗ്രൂപ്പ് ഇ-ഫാര്‍മസി ഓഹരികള്‍ സ്വന്തമാക്കാന്‍ ചില കമ്പനികളുമായി ചര്‍ച്ച നടത്തിവരുകയാണ്.
ആമസോണ്‍ നിലവില്‍ മരുന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആമസോണോ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പോ തയ്യാറായിട്ടില്ല. വന്‍ ശക്തികള്‍ ഇ-ഫാര്‍മസി രംഗത്തേക്ക് കടന്നുവരുന്നത് നിലവിലെ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപമുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍