News

ആമസോണ്‍ സെല്ലറിന്റെ നഷ്ടം 5,685 കോടി രൂപയായി; നഷ്ടത്തില്‍ 9.5 ശതമാനം കുറവ്

ന്യൂഡല്‍ഹി: ആഗോളതലത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ വില്‍പ്പന വിഭാഗമായ ആമസോണ്‍ സെല്ലര്‍ സര്‍വീസിന്റെ നഷ്ടം 2018-209 സാമ്പത്തിക വര്‍ഷത്തില്‍ കുറക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ നഷ്ടം 5,685 കോടി രൂപയായി ചുരുങ്ങി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആമസോണ്‍ സെല്ലര്‍ സര്‍വീസിന്റെ നഷ്ടത്തില്‍ 9.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം  6,287.9 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ടോള്‍ഫര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അതേസമയം ആമസോണ്‍ വിപണന കേന്ദ്രമായ ആമസണ്‍ സെല്ലര്‍ സര്‍വീസിന്റെ വരുമാനത്തില്‍ 2018-2019  സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ സെല്ലര്‍സര്‍വീസിന്റെ വരുമാനത്തില്‍ 55 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കആമസോണ്‍ സെസ്ലലര്‍ സര്‍വീസിന്റെ വരുമാനം ഇതോടെ 7,778 കോടി രൂപയായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ആമസോണിന്റെ മറ്റ് വിഭാഗങ്ങളെയും കൂടി ചേര്‍ത്ത് പറയുമ്പോള്‍ ആകെ നഷ്ടം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍  7,000 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആമസോണ്‍ ഹോള്‍ സെയില്‍ ഇന്ത്യയുടെ വരുമാനത്തില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 11,250 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയിലെ വരുമാനത്തില്‍ നഷ്ടത്തില്‍ എട്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017-2018 സാമ്പത്തിക  വര്‍ഷത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 131.4 കോടി രൂപയായിരുന്നു. എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തില്ഡ നഷ്ടം 141 കോടി രൂപയായി അധികരിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

ആമസോണ്‍ പേ ഇന്ത്യയുടെ വിഭാഗത്തിലും ഭീമമായ വര്‍ധനവാണ് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളത്. ആമസോണ്‍ പേ ഇന്ത്യയുടെ നഷ്ടം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍  1,160.8 കോടി രൂപയിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഈ ഇനത്തിലുള്ള നഷ്ടത്തില്‍ ആകെ രേഖപ്പെടുത്തിയത് 334.20 കോടി രപയായിരുന്നു. എന്നാല്‍ ഈ മേഖലയിലെ വരുമാനത്തില്‍ കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 834.5 കോടി രൂപയിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ കമ്പനികളുടെ കടന്നുകയറ്റമാണ് വിപണി രംഗത്ത് തിരിച്ചടി നേരിട്ടത്. 

Author

Related Articles