ഡിസംബര്‍ ആദ്യം ഐപിഒയുമായി ഈ കമ്പനി വിപണിയിലേക്ക്
ആനന്ദ് റാഠി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വെല്‍ത്ത് മാനേജ്മെന്റ് കമ്പനി 'ആനന്ദ് റാഠി വെല്‍ത്ത്' ഐപിഒ ഡിസംബര്‍ ആദ്യം. ഓഹരി ഒന്നിന് 530-550 രൂപാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ആറുവരെയാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയിലിലൂടെ മാത്രമാണ് ഐപിഒ. 1.2 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 550 രൂപ നിരക്കില്‍ 660 കോടി രൂപ വരെ ആനന്ദ് റാഠി വെല്‍ത്തിന് ഐപിഒയിലൂടെ സമാഹരിക്കാനാവും.
ഡിസംബര്‍ 14ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വില്‍പ്പനയ്ക്കെത്തുന്ന 2.5 ലക്ഷം ഓഹരികള്‍ ആനന്ദ് റാഠി വെല്‍ത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുണ്ട്. 2002ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് 6,564 സജീവ ഉപഭോക്താക്കളുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം 45.1 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഐഐഎഫ്എല്ലിന് ശേഷം വെല്‍ത്ത് മേഖലയില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ കമ്പനിയാവുകയാണ് ആനന്ദ് റാഠി വെല്‍ത്ത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍