News

അനില്‍ അംബാനിയുടെ മക്കള്‍ റിലയന്‍സ് ഇന്‍ഫ്രാ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മക്കള്‍ റിലയന്‍സ് ഇന്‍ഫ്രാ ബോര്‍ഡില്‍ നിന്ന് രാജിവെച്ചു.അന്‍മോല്‍,അന്‍ഷുല്‍ എന്നിവരാണ് തങ്ങളുടെ നിയമനത്തിന്  ആറുമാസത്തിന് ശേഷം രാജിവെച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് യൂനിവേഴ്‌സ്റ്റിയിലെ സ്‌റ്റേഷന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന്  മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഇളയ മകന്‍ അന്‍ഷുല്‍ മാനേജ്മെന്റ് ട്രെയിനിയായി കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ചേര്‍ന്നത്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) അയച്ച പ്രസ്താവനയില്‍ ജയ് അന്‍മോല്‍ അംബാനിയും ജയ് അന്‍ഷുല്‍ അംബാനിയും ബോര്‍ഡില്‍ നിന്ന് രാജിവച്ചതായി റിലയന്‍സ് ഇന്‍ഫ്ര പറഞ്ഞു. 2020 ജനുവരി 31 മുതലാണ് ജോലി അവസാനിപ്പിച്ചത്. രാജിക്കുള്ള കാരണങ്ങള്‍ പങ്കുവച്ചിട്ടില്ല. രണ്ട് സഹോദരന്മാരും ഏറ്റെടുക്കുന്ന പുതിയ ചുമതലകളെ കുറിച്ച്  കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രണ്ട് അംബാനി സഹോദരന്മാരും ബോര്‍ഡില്‍ ചേര്‍ന്നിരുന്നു. അനില്‍ അംബാനിയുടെ മൂത്തമകന്‍ അന്‍മോള്‍ 2014ല്‍ പരിശീലകനായി റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നീട് 2016 ല്‍ റിലയന്‍സ് ക്യാപിറ്റല്‍ ബോര്‍ഡില്‍ ചേര്‍ന്നു. റിലയന്‍സ് ഇന്‍ഫ്രയില്‍ നിയമനം നടത്തുമ്പോള്‍ അന്‍മോല്‍ (27) റിലയന്‍സ് ക്യാപിറ്റലില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. അന്‍ഷുല്‍ (24) കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റിലയന്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നത്. '2016 ഓഗസ്റ്റില്‍ ബോര്‍ഡില്‍ ചേര്‍ന്നതു മുതല്‍ അന്‍മോല്‍ ധനകാര്യ സേവന ബിസിനസുകളുടെ മേല്‍നോട്ടം വഹിക്കുന്നു.

 

Author

Related Articles