News

ഇന്റലുമായി 'ആപ്പിള്‍' നടത്തിയത് 6888 കോടിയുടെ ഇടപാട്; ഇന്റല്‍ മോഡം ബിസിനസിന്റെ സിംഹഭാഗവും കൈക്കലാക്കി സ്മാര്‍ട്ട് ഗാഡ്ജറ്റ് രാജാവ്; ആപ്പിളിലേക്കെടുക്കുന്നത് 2200 ജീവനക്കാരെയും മറ്റ് സജ്ജീകരണങ്ങളേയും

ഐടി രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സ്മാര്‍ട്ട് ഗാഡ്ജറ്റ് ഭീമന്‍ ഇപ്പോള്‍ ഇന്റലും സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ്. കംമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണത്തില്‍ ഒന്നാമനായ ഇന്റലിന്റെ മോഡം ബിസിനസിന്റെ നല്ലൊരു ഭാഗവും ഇപ്പോള്‍  ആപ്പിള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 6888 കോടി രപയുടെ ഇടപാടാണ് നടത്തിയിരിക്കുന്നതെന്നാണ് സൂചന. മാത്രമല്ല ഇത് പ്രകാരം ഇന്റലില്‍ ജോലി ചെയ്യുന്ന 2200 ജീവനക്കാരും മറ്റ് സജ്ജീകരണങ്ങളും ആപ്പിള്‍ ഏറ്റെടുക്കും. 

ഇപ്പോഴുള്ള പോര്‍ട്ട്ഫോളിയോയുമായി ചേര്‍ന്ന് ആപ്പിളിന് സെല്ലുലാര്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് മുതല്‍ മോഡം വരെയുള്ള 17,000 വയര്‍ലെസ് ടെക്നോളജി പേറ്റന്റുകള്‍ ഉണ്ടാകും, ഇത് ആഗോള ലൈസന്‍സിംഗ് ചര്‍ച്ചകളില്‍ ആപ്പിളിന്  കൂടുതല്‍ കരുത്തു നല്‍കും.

മോഡങ്ങള്‍ക്കായി ആപ്പിള്‍ എല്ലായ്‌പ്പോഴും ബാഹ്യ വിതരണക്കാരെയാണ് ആശ്രയിച്ചിരുന്നത്. ക്വാല്‍കോം പേറ്റന്റ് ലൈസന്‍സിംഗ് നടപടികളെച്ചൊല്ലി ആപ്പിള്‍ മുന്‍ വിതരണക്കാരായ ക്വാല്‍കോമുമായി നീണ്ട നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഐഫോണ്‍ മോഡം ചിപ്പുകളുടെ ഏക ഉറവിടമായി ഇന്റല്‍ സ്ഥാനം പിടിച്ചിരുന്നു.

ഇന്റല്‍ ഓഹരികള്‍ 5.7 ശതമാനം ഉയര്‍ന്ന് 55.05 ഡോളറിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വരുമാനം അനലിസ്റ്റുകളുടെ പ്രതീക്ഷകളെ തകര്‍ത്തുവെന്ന കമ്പനിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്. അതേ സമയം ഇന്റെല്‍ തുടര്‍ന്നും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയ്ക്ക് വേണ്ടിയുള്ള ചിപ്പുകള്‍ നിര്‍മ്മിക്കും. ഓട്ടനോമസ് വാഹനങ്ങളുടെ സാങ്കേതികതയിലും ഇന്റെല്‍ തുടരും.

Author

Related Articles