ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23 ന്
അമേരിക്കന്‍ ടെക്നോളജി ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23 ന് ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കമ്പനി രാജ്യത്ത് ഒരു റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇതുവരെ ആപ്പിള്‍ ഇ-കൊമേഴ്സ്, ഓഫ്ലൈന് പങ്കാളികള്‍ വഴിയാണ് ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത്.
ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കൊപ്പം ഓണ്‍ലൈന്‍ സ്റ്റോറില്‍ പ്രാദേശിക കോണ്ടാക്റ്റ് സെന്ററും ഉള്‍പ്പെടും. ഇത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയും സേവനങ്ങളും വാഗ്ദാനം ചെയ്യും. ഇപ്പോള്‍, സ്റ്റോറില്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉണ്ടാകൂ, പക്ഷേ ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ആക്സസറികള്‍ കൂടി ചേര്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി. യുപിഐ, ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി) പേയ്മെന്റ് ഓപ്ഷനുകളും കമ്പനി സംയോജിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ ആപ്പിളിള്‍ കമ്പനികള്‍ക്കായുള്ള പ്രാദേശിക മാനദണ്ഡങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയപ്പോള്‍ മുതല്‍ ഇന്ത്യയില്‍ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രതീക്ഷിച്ചിരുന്നു. സിഇഒ ടിം കുക്ക് ഈ വര്‍ഷം ആദ്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ കൊറോണ വൈറസ് ആപ്പിളിന്റെ പദ്ധതികളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിച്ചു. അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, രാജ്യത്തെ ഉത്സവ സീസണ് വില്‍പ്പനയ്ക്കായി കമ്പനി തയ്യാറാകും.
വ്യവസായ കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ വിപണി വിഹിതം ഏകദേശം 2% ആണ്. എന്നാല്‍ കഴിഞ്ഞ ഏതാനും പാദങ്ങളില്‍ കമ്പനി ഇന്ത്യയില്‍ മുന്നേറുകയാണ്. 2020 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തില്‍ ആപ്പിള്‍ 48.8 ശതമാനം വിപണി വിഹിതം നേടിയെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ഡാറ്റ വ്യക്തമാക്കുന്നു. ഐഫോണ്‍ എസ്ഇയുടെ 2020 പതിപ്പിന്റെ ശക്തമായ വില്‍പ്പനയും വണ്‍പ്ലസ് പോലുള്ള എതിരാളികള്‍ നേരിടുന്ന സപ്ലൈ ചെയിന്‍ പ്രശ്നങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
ഐഡിസിയിലെ ഗവേഷണ ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ ഇലക്ട്രോണിക്സ് വില്പനയില് ഇ-കൊമേഴ്സിന്റെ സംഭാവന ഇപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 42 മുതല്‍ 45% വരെയാണ്. പ്രീമിയം വില നിര്‍ണ്ണയം കാരണം ആപ്പിള്‍ ഇപ്പോഴും ഓഫ്ലൈന് വില്‍പ്പനയെ വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും കമ്പനി ഓണ്‍ലൈനിലും മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് സിംഗ് പറഞ്ഞു. ആപ്പിളിന്റെ മിക്ക ഓണ്‍ലൈന്‍ വില്‍പ്പനയും കൂടുതലും ആശ്രയിക്കുന്നത് ഫ്ലിപ്പ്കാര്‍ട്ടിനെയും ആമസോണിനെയുമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍