കൊറോണ വൈറസ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടയ്ക്കുന്നു
കൊറോണ വൈറസ് കേസുകള്‍ കൂടുതലുള്ള നാല് സ്ഥലങ്ങളിലെ സ്റ്റോറുകള്‍ അടയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് തീരുമാനമുണ്ടായത്. അരിസോണയില്‍ ഏഴ്, ഫ്ലോറിഡയില്‍ രണ്ട്, നോര്‍ത്ത് കരോലിനയില്‍ രണ്ട്, സൗത്ത് കരോലിനയില്‍ ഒന്ന് എന്നിങ്ങനെ 11 സ്റ്റോറുകളാണ് അടച്ചുപൂട്ടുമെന്ന് വെള്ളിയാഴ്ച അറിയിച്ചത്. ഇവയെല്ലാം കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് തുറന്നത്.
മറ്റ് പല പ്രധാന യുഎസ് റീട്ടെയിലര്‍മാരെയും പോലെ ആപ്പിളും മാര്‍ച്ചില്‍ യുഎസിലെ എല്ലാ സ്ഥലങ്ങളും അടച്ചുപൂട്ടിയിരുന്നു. അതേസമയം കൊറോണ വൈറസ് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു. ആ ആശങ്കകള്‍ വാള്‍സ്ട്രീറ്റിലെ ഓഹരികളിലും പ്രകടമാണ്. കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ പ്രാദേശിക അധികാരികള്‍ നിര്‍ബന്ധിതമായി അടച്ചില്ലെങ്കില്‍ എല്ലാ വ്യാപാരങ്ങളും തുറന്നിരിക്കുമെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍