എസ്സാര്‍സ്റ്റീല്‍ ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ആര്‍സലര്‍ മിത്തലിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു
സാമ്പത്തിക പ്രതിസന്ധിയിലായ എസ്സാര്‍സ്റ്റീല്‍ ലിമിറ്റഡിനെ 42,000 കോടി രൂപ നല്കി ആര്‍സലര്‍ മിത്തലിന് ഏറ്റെടുക്കാനാവില്ല. എസ്സാര്‍ സ്റ്റീല്‍ പാപ്പരത്ത കേസില്‍ സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശമാണ് ആര്‍സലര്‍ മിത്തലിന്റെ ഏറ്റെടുക്കലിന് കാരണമാകുന്നത്. ഹസിരയില്‍ 10 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ മില്ലുള്ള എസ്സാര്‍ സ്റ്റീലിന് വിവിധ ദേശസാല്‍കൃതബാങ്കുകളിലായി ഏതാണ്ട് 49,000 രൂപയുടെ കടമുണ്ട്.
കേസിന്റെ അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ പാപ്പരത്തകേസുകളില് വാദം കേള്‍ക്കുന്ന ട്രൈബ്യൂണലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ വിധിയില്‍ പ്രതിവര്‍ഷം നൂറ് ദശലക്ഷം മെട്രിക് ടണ്‍ മെറ്റല്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്റ്റീല്‍ മില്‍ വാങ്ങാനും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ട്രില്ല്യണ്‍ കണക്കിന് രൂപ നിക്ഷേപിക്കാനുമുള്ള ആര്‍സലറിന്റെ പദ്ധതികള്‍ വൈകാന്‍ കാരണമാകും.
എസ്സാര്‍ സ്റ്റീല്‍ പദ്ധതിയുടെ കടബാധ്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ വിശദീകരിക്കുന്നതിന് ബഞ്ച് ഉത്തരവിട്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. റൂയിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്സാര്‍ സ്റ്റീലിന് ഇന്ത്യക്കു പുറമെ വിദേശങ്ങളിലും സാന്നിധ്യമുണ്ടായിരുന്നു. 1.4 കോടി ടണ്ണില്‍ കൂടുതലായിരുന്നു കമ്പനിയുടെ വാര്‍ഷിക ഉത്പാദന ശേഷി. ഒരുകോടിയോളം ഫ്ലാറ്റ് സ്റ്റീലുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി ബുള്ളറ്റ് പ്രൂഫ് സ്റ്റീല്‍ നിര്‍മിച്ചത് എസ്സാര്‍ സ്റ്റീലാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍