News

നീരവ് മോദിക്കെതിരെ ബ്രിട്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ വായ്പ എടുത്ത് ഇപ്പോള്‍ ലണ്ടിനില്‍ സുഖവാസത്തിലൂടെ ഉന്മാദ ലഹരി തീര്‍ക്കുന്ന വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടനില്‍ അറസ്റ്റ് വാറന്റെന്ന് റിപ്പോര്‍ട്ട്. നീരവ് മോദിയെ ഏത്രയും വേഗം ഇന്ത്യയിലെത്തിക്കുമെന്നും ് ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട ചെയ്തിട്ടുള്ളത്.  

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലെ ഇഡിയുടെ അപേക്ഷ പരിഗണിച്ചാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. 

വെസ്റ്റ്മിനിസ്റ്റര്‍ മജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും നീരവ് മോദിയെ  ഇന്ത്യയിലെത്തിക്കുക. വ്യാജ രേഖകള്‍ ഉണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ തട്ടിയെടുത്ത വ്യക്തിയാണ് നീരവ് മോദി. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ ഊര്‍ജിതമായ ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

 

Author

Related Articles