അരുണ്‍ ജയ്റ്റ്ലിയുടെ കാന്‍സര്‍ ചികിത്സ നീളും; ഇടക്കാല ബജറ്റ് അവതരിപ്പിക്കില്ലന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ജയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കില്ല. കാന്‍സര്‍ രോഗ ചികിത്സക്കായി യുഎസിലേക്ക് തിരിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന അന്ന് പാര്‍ലമെന്റിലേക്ക് എത്തില്ലെന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ചികിത്സയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശ്രമം വേണ്ടി വരും. ഫിബ്രുവരി ഒന്നിനാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടത്. ചികിത്സക്ക് പോയ സാഹചര്യത്തില്‍ മടങ്ങി വരവ് വൈകിയേക്കുമെന്നാണ് സൂചന.
2018 മെയ് മാസത്തിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അദ്ദേഹം നടത്തിയത്. ഈ ചികിത്സക്ക് ശേഷം പല വിദേശ യാത്രകളും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന 10ാമത് ഇന്ത്യ-യുകെ ഇക്കണോമിക് ആന്റ് ഫിനാന്‍ഷ്യല്‍ ഡയലോഗില്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്ലി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം കൂടുതല്‍ വിശ്രമം വേണ്ടി വന്നതിനാല്‍ അതിലും ധനമന്ത്രി പങ്കെടുത്തില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍