സംസ്ഥാനത്ത് നിക്ഷേപ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുമായി അസെന്‍ഡ് 2020 ന് സമാപനം; 32,008 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്കത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അസെന്‍ഡ് നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. കേരളത്തെ രാജ്യത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കൊ്ച്ചിയില്‍ അസെന്‍ഡ് നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. 32,008 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടിയാണ് നിക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. കേരളത്തില്‍ വന്‍ പദ്ധതികളാകും വരും കാലങ്ങളില്‍ എത്തുക. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അസെന്‍ഡ് നിക്ഷേപത്തില്‍ വാഗ്ദാനം ചെയ്യപ്പെട്ടതെന്നും അതദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോ്സ്റ്റിന്റെ പൂര്‍ണ രൂപം
സംസ്ഥാനത്ത് നിക്ഷേപ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുമായി അസെന്‍ഡ് 2020 ന് സമാപനമായി. ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്യപ്പെട്ടു. ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് സംഗമത്തിലുണ്ടായത്. 32,008 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടിയാണ് നിക്ഷേപിക്കുന്നത്. ഇതിനു പുറമേ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ലോജിസ്റ്റിക്സ് പാര്‍ക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും.
സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യര്‍ഥിക്കും. ഇവരില്‍ ചിലര്‍ നിക്ഷേപിക്കാന്‍ സന്നദ്ധരാണ്. ഇവരില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുന്ന നിക്ഷേപം കൂടി കണക്കിലെടുത്താണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. വിജയകരമായി സമാപിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഭംഗം വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കുന്നു. ഈ സംഗമത്തിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കേണ്ടത് നിക്ഷേപകരാണ്. കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ അവര്‍ക്കാണ് കഴിയുന്നത്. കേരളത്തിലെ നിക്ഷേപക സൗഹൃദ സാഹചര്യം മറ്റുള്ളവര്‍ക്കും മനസിലാക്കാന്‍ കഴിയും.
നിക്ഷേപം നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാം. വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാര്‍ദപരമായ സമീപനമുണ്ടാകും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. പരസ്പര ആശയ വിനിമയത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംയുക്ത യോഗം ജനുവരി 21 ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപക സംഗമത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തും. ഇതിനു പുറമേ തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫെബ്രുവരി ആദ്യവാരം സംസ്ഥാനതല ശില്പശാലയും നടത്തും. ആവശ്യമെങ്കില്‍ നിക്ഷേപക പ്രതിനിധികളെ ശില്പശാലയില് ഉള്‍പ്പെടുത്തി അഭിപ്രായം സ്വരൂപിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍