റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നു; ഒമ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നിരക്ക് 3.21 ശതമാനമാണ് ഉയര്‍ന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭക്ഷ്യ ഉത്പ്പന്നഭങ്ങളായ മാസം, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നത് മൂലമാണ് രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയത്.
ജൂലൈ മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.15 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകലയളവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപെരുപ്പം 3.69 ശതമാനമായിരുന്നു. അതേസമയം റിസര്‍വ് നിര്‍ദേശിച്ച പണപ്പരുപ്പം നിരക്കിലെ നാല് ശതമാനത്തിന് താഴെയാണ് ആഗസ്്റ്റ് മാസത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തുന്നതിന് ഇപ്പോഴത്തെ പണപ്പെരുപ്പം ഉയര്‍ന്നത് തടസ്സമല്ലെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഒക്ടോബബര്‍ മാസത്തില്‍ ചേരുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ വീണ്ടും കുറവ് വരുത്താന്‍ സാധ്യതയുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍