വാഹന ഘടക നിര്‍മാണ വ്യവസായത്തില്‍ 16 ശതമാനം വരുമാന ഇടിവുണ്ടാകും: ക്രിസില്‍
മുംബൈ: കോവിഡ് -19 പകര്‍ച്ചവ്യാധി മൂലം വിതരണ ശൃംഖലയിലും ആഗോളതലത്തിലെ വാഹനങ്ങളുടെ ഡിമാന്‍ഡിലും ഉണ്ടായ ആഘാതം മൂലം വാഹന ഘടക നിര്‍മാണ വ്യവസായത്തില്‍ 16 ശതമാനം വരുമാന ഇടിവിന് സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ക്രിസില്‍.
ആഭ്യന്തര വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കായുള്ള കടുത്ത ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസിലിന്റെ പ്രവചനം. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യകത ട്രാക്ടറുകള്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെങ്കിലും, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ വാഹന നിര്‍മ്മാതാക്കളുടെ ഉല്പാദന ഷെഡ്യൂളുകള്‍ മിതമായി നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജന്‍സി പറയുന്നു.
ഓട്ടോ ഘടക വ്യവസായത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ മൂന്നിലൊന്ന് ഭാഗവും അനന്തര വിപണികളില്‍ നിന്നും കയറ്റുമതിയില്‍ നിന്നുമുള്ള ഡിമാന്‍ഡാണ്. ഈ സാമ്പത്തിക വര്‍ഷം ഇതില്‍ വലിയ മാറ്റമില്ലാതെ തുടരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാട്ടി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍