ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായി
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,025 കോടി രൂപയായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഇന്‍ഷുറര്‍ക്ക് ലഭിക്കുന്ന മൊത്തം പ്രീമിയങ്ങളെയാണ് ഗ്രോസ് റിട്ടണ്‍ പ്രീമിയം.
കമ്പനിയുടെ റിന്യൂവല്‍ പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ശതമാനം വര്‍ധിച്ച് 6,991 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 5,712 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യക്തിഗത റേറ്റഡ് ന്യൂ ബിസിനസ് (ഐആര്എന്ബി) 49.4 ശതമാനം വര്‍ധിച്ച് 3,686 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 2,468 കോടി രൂപയായിരുന്നുവെന്നും കമ്പനി അറിയിച്ചു. ബിസിനസ് നടത്തിപ്പിലെ നിലവാരമാണ് വളര്‍ച്ച ഊര്‍ജ്ജിതമാക്കിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍