വിപണിയില്‍ കടുത്ത മത്സരത്തിന് തയാറെടുത്ത് ബജാജ്; മഹാരാഷ്ട്രയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നു
മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ മഹാരാഷ്ട്രയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നു. 650 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റിന്റെ ധാരണാപത്രം മഹാരാഷ്ട്ര സര്‍ക്കാരുമായി ഒപ്പുവച്ചു. ചേതക്, കെടിഎം, ഹസ്ഖ്വാര്ണ, ട്രയംഫ് ബൈക്കുകളാണ് ഇവിടെ നിര്‍മ്മിക്കുക.
പുണെയിലെ ചകനിലുള്ള നിലവിലെ പ്ലാന്റിനോട് ചേര്‍ന്നായിരിക്കും പുതിയ പ്ലാന്റും നിര്‍മ്മിക്കുക. 2023 ഓടെ ഇവിടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് ആലോചന. കമ്പനിയുടെ തൊട്ടടുത്ത എതിരാളികളായ ഹോണ്ട മോട്ടോര്‍സൈക്കിളും സ്കൂട്ടര്‍ ഇന്ത്യയും സുസുകി മോട്ടോര്‍സൈക്കിളും വമ്പന്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന ഘട്ടത്തിലാണ് ബജാജിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. അതേസമയം ഹീറോ മോട്ടോകോര്‍പ്പ് ഏഴ് വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപം നടത്താനാണ് ആലോചിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍