പൊതുമേഖലയിലെ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്തെത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
കൊച്ചി: വായ്പകളുടെയും സേവിങ്സ് നിക്ഷേപങ്ങളുടെയും വര്‍ധനയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര പൊതുമേഖലയിലെ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്ത്. ഇക്കഴിഞ്ഞ ഏപ്രില്‍ ജൂണ്‍ കാലയളവില്‍ വായ്പകളുടെ അളവിലുണ്ടായ വര്‍ധന 14.5 ശതമാനമാണ്. നിക്ഷേപ സമാഹരണത്തില്‍ 14 ശതമാനമാണ് വളര്‍ച്ച. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) വളര്‍ച്ച 22 ശതമാനം. ബാങ്കിന്റെ മൊത്തം ബിസിനസ് 14.7 ശതമാനം വര്‍ധിച്ചു 2.85 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഈ കാലയളവിലെ അറ്റാദായ വര്‍ധന മുന്‍ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെയായി. 101 കോടിയില്‍ നിന്ന് 208 കോടി. മൊത്തം കിട്ടാക്കടം 6.35 ശതമാനമായും അറ്റ കിട്ടാക്കടം 2.2 ശതമാനമായും കുറയ്ക്കാനായിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍