പൊതുമേഖല ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ഇനി ശമ്പളം പ്രകടനം അടിസ്ഥാനമാക്കി
പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള വര്‍ധന പ്രകടനം അടിസ്ഥാനമാക്കി. ഇതാദ്യമായാണ് പൊതുമേഖല ബാങ്കുകളില്‍ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നത്. ബാങ്ക് മാനേജുമെന്റുകള്‍ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന നല്കാന് ധാരണയായത്.
2017 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കുക. മുന്‍ ധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാള്‍ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പള വര്‍ധനവിലൂടെ ബാങ്കുകള്‍ക്കുണ്ടാകുക. പെന്‍ഷനായുള്ള എന്‍പിഎസ് വിഹിതത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്.
നേരത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമായിരുന്നത് 14 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. കുടുംബ പെന്‍ഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരമാവധി ലഭിക്കുന്ന കുടംബ പെന്ഷന് 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍