ബാര്‍ബിക്യൂ നേഷന്‍ ഐപിഒയിലൂടെ ധനം സമാഹരിക്കാനൊരുങ്ങുന്നു
കാഷ്വല്‍ ഡൈനിംഗ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ 1,000-1,200 കോടി രൂപ സമാഹരിക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചു. സെബിയില്‍ സമര്‍പ്പിച്ച അനുമതി അപേക്ഷ പ്രകാരം 275 കോടി രൂപയുടെ പുതിയ ഓഹരികളിറക്കാനും 98,22,947 വരെ ഓഹരി വില്ക്കാനുമുള്ള ഓഫറുകള്‍ ഐപിഒയില്‍ ഉള്‍പ്പെടുന്നു.150 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്മെന്റ് പരിഗണനയിലുണ്ട്.
ഇഷ്യുവിന്റെ വരുമാനം ഭാഗികമായോ പൂര്‍ണ്ണമായോ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായോ 205 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാനോ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. സയാജി ഹോട്ടല്‍സ്, സയാജി ഹൗസ് കീപ്പിംഗ് സര്‍വീസസ്, ഖയൂം ധനാനി, റാവൂഫ് ധനാനി, സുചിത്ര ധനാനി എന്നിവരാണ് ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റിയുടെ പ്രമോട്ടര്‍മാര്‍. സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിഎക്സ് പാര്‍ട്ണേഴ്സിന്റെ നിക്ഷേപവുമുണ്ട്. പ്രമോട്ടര്‍മാര്‍ക്ക് 60. 24 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. സിഎക്സിന് 33.79 ശതമാനവും.പ്രശസ്ത സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ സ്ഥാപനമായ ആല്‍ക്കെമി ക്യാപിറ്റലിന് 2.05 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
വിപണി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഐപിഒ വലുപ്പം ഏകദേശം 1,000 കോടി മുതല്‍ 1,200 കോടി വരെയായിരിക്കും.ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റല്‍, അമ്പിറ്റ് ക്യാപിറ്റല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് എന്നിവയാണ് ഇഷ്യൂ കൈകാര്യം ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍