ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി ഭാരതി എയര്‍ടെല്‍
മുംബൈ : ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാന്‍ ഭാരതി എയര്‍ടെല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 5ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് തന്നെ പണം സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഓഹരിക്ക് 535 രൂപ നിരക്കിലാവും വില്പന. വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോള്‍ 595.15 രൂപയായിരുന്നു ഓഹരി വില. 10 ശതമാനം ഇളവിലാണ് വില്പന.
സ്ഥാപക ചെയര്മാന് സുനില്‍ മിത്തല്‍ അടക്കം സ്ഥാപകര്‍ എല്ലാവരും ഈ ഓഹരികള്‍ വാങ്ങും എന്നാണ് സൂചന. പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ ഓഹരി ഉടമകള്‍ക്ക് 14ന് ഒന്ന് എന്ന കണക്കില്‍ പുതിയ ഓഹരികള്‍ വാങ്ങാം. നിലവില്‍ 352 ദശലക്ഷം വരിക്കാരുള്ള എയര്‍ടെല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ്. ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനിയുടെ ജിയോ ആണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍